ഇന്ത്യയുടെ അടിസ്ഥാന വികസനത്തിനായി 4.5ലക്ഷം കോടിയുടെ ഇന്ത്യ യുഎഇ സംയുക്ത വികസന നിധി

ന്യൂഡല്‍ഹി: നരന്ദ്രേമോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു സര്‍ക്കാരുകളും ചേര്‍ന്ന് രൂപികരിക്കുന്ന അടിസ്ഥാന വികസന നിധി ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് 7,500 കോടി ഡോളറിന്റെ (4.8 ലക്ഷം കോടി രൂപയോളം) അടിസ്ഥാനസൗകര്യവികസന നിധിയാണ് ഒരുക്കുന്നത്.

ഇന്നലത്തെ ഉഭയകക്ഷി ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്നും വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റയില്‍, റോഡ്, ഊര്‍ജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപസാധ്യത. അഞ്ചുവര്‍ഷത്തിനകം 60% വ്യാപാരവളര്‍ച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ (65 ലക്ഷം കോടി രൂപ) നിക്ഷേപ അവസരങ്ങളാണ് ഇന്ത്യ വിദേശനിക്ഷേപകര്‍ക്കായി തുറന്നിട്ടിരിക്കുന്നതെന്നു നേരത്തെ അബുദാബി മസ്ദര്‍ സിറ്റിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും തീവ്രവാദവും ഭീകരവാദവും വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ക്കും ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപം നല്‍കി. ഭീകരവാദം, മതത്തിന്റെ ദുരുപയോഗം എന്നിവ ഇരുരാജ്യങ്ങളും കര്‍ശനമായി നേരിടും.

ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്കും ഇത്തരം നീക്കങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നവരെയും കണ്ടെത്തി ഉന്മൂലനം ചെയ്യും. ഇത്തരത്തിലുള്ള സാമ്പത്തികസഹായങ്ങള്‍ തടയാനും കര്‍ശന നടപടിയുണ്ടാകും.

ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്നുള്ള സൈനികനീക്കങ്ങളും സൗഹൃദ സൈനിക പ്രകടനങ്ങളും കൂടുതല്‍ ശക്തമാക്കും.
ഇന്ത്യയിലെ പെട്രോളിയം ശേഖരം വര്‍ധിപ്പിക്കാനുള്ള നടപടിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ ധാരണയായി.

ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ക്രിയാത്മകമായി ക്രമീകരിക്കും.യു.എ.ഇ. അംബാസഡര്‍ ടി.പി. സീതാറാമും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Top