ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് മലേഷ്യയില്‍ ദാരുണാന്ത്യം

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി.ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് മലേഷ്യയില്‍ ദാരുണാന്ത്യം.അക്രമികള്‍ തടഞ്ഞുവച്ച് മണിക്കൂറുകള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പതിനെട്ടുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് മലേഷ്യന്‍ ആശുപത്രിയില്‍ ദാരുണ അന്ത്യം. ടി. നവിന്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കാണ് ദാരുണ അന്ത്യമുണ്ടായത്. വെളുപ്പിന് രണ്ടരയ്ക്ക് ക്വലാലംപുരിലെ ഒരു ബര്‍ഗര്‍ ഷോപ്പിനു പുറത്തുവച്ചാണ് സംഭവം. കൂട്ടുകാരനായ പ്രവീണുമൊത്ത് ബര്‍ഗര്‍ കഴിക്കാനെത്തിയതാണ് നവീന്‍.malesia-

മലേഷ്യന്‍ നിവാസികളായ അഞ്ചംഗ സംഘം ഇവരെ സ്വവര്‍ഗാനുരാഗികളെന്നു പറഞ്ഞു കളിയാക്കി. പിന്നെ, ശാരീരികമായ ഉപദ്രവം തുടങ്ങിയപ്പോള്‍ പ്രവീണ്‍ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. നവീന്‍ ക്രിമിനലുകളുടെ പിടിയിലായി. ഇവര്‍ പ്രവീണിനെ ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്കു കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. തുടര്‍ന്ന് കുട്ടിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ഇതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്യാസന്ന നിലയിലായ കുട്ടിയെ അവിടെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു. നേരം പുലര്‍ന്ന ശേഷമാണ് കുട്ടിയെ മറ്റുള്ളവര്‍ കണ്ടത്. അപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടി ഒരിക്കലും സ്വബോധം വീണ്ടെടുത്തിരുന്നില്ല. മസ്തിഷ്‌കമരണം സംഭവിച്ചിരുന്നതായി പെനാംഗ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.malesia-2

സ്‌കൂളിളിലെ നല്ല കുട്ടികളിലൊരാളായിരുന്നു നവീനെന്ന് അദ്ധ്യാപകര്‍ പറയുന്നു. പൊതുവേ സൗമ്യ സ്വഭാവക്കാരനായ നവീനെ കൂട്ടുകാര്‍ കളിയാക്കുക പതിവായിരുന്നു. തമാശകളിലും ചെറുചിരി മാത്രമായിരുന്നു അവന്റെ മറുപടിയെന്ന് അദ്ധ്യാപകര്‍ ഓര്‍ക്കുന്നു. 16 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ് ആക്രമികള്‍. അഞ്ചുപേരും പിടിയിലായിട്ടുണ്ട്. അക്രമികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനു കേസെടുത്തതായി നാഷണല്‍ പൊലീസ് മേധാവി ഖാലിദ് അബു ബക്കര്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് നവീന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

Top