കാസർകോട് പോലീസ് മേധാവിയുടെ നിര്‍ദ്ദേശം: ആറ് വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം തെളിഞ്ഞു

ആറര വര്‍ഷം മുമ്പ് യുവതി നടത്തിയ കൊലപാതകം തെളിഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ കിടപ്പുമുറിയില്‍ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് തെളിഞ്ഞത്. പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്. മൃതദേഹം ചന്ദ്രഗിരി പുഴയില്‍ ഒഴുക്കി വിടുകയായിരുന്നു ഇതുവരെ കണ്ടെടുത്തിട്ടില്ല. യുവതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അവസ്ഥ ഭാര്യ സക്കീനയെ മാനസികമായി അലട്ടിയിരുന്നു. ഇവര്‍ക്ക് രണ്ട് മകളാണ് ഉള്ളത്. ഇടയ്ക്കിടെ ഉമ്മര്‍ സ്വത്ത് വില്‍പനയുടെ പേരില്‍ വീട്ടിലെ നിത്യ സന്ദര്‍ശകനായതോടെ സക്കീനയുമായി കൂടുതല്‍ അടുത്തു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സക്കീന ഉമ്മറിന്റെ സഹായം തേടി. ഉമറിൻ്റെ പദ്ധതിയിൽ സക്കീന കൊലപാതകം നടത്തി.  ശേഷം മകന്റെ സഹായത്തോടെ മൃതദേഹം പുഴയിലൊഴുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോവിക്കാനം മുളിയാര്‍ സ്വദേശി ഉമ്മറിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊല. നേരത്തെ മോഷണ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഉമ്മര്‍. പെണ്‍വാണിഭ കേസിലും ഇയാള്‍ പ്രതിയാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാന്‍ സഹായിച്ച മകനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. 2012 ഓഗസ്റ്റില്‍ ബന്ധുവായ ഷാഫിയാണ് മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പാരാതി നല്‍കിയത്. പോലീസിന് കാര്യമായി ഒന്നും കണ്ടെത്താനാകാതെ വന്നതോടെ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയായിരുന്നു. എന്നാല്‍ തുമ്പ് ലഭിക്കാതെ വന്നതോടെ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി.

അഞ്ചുവര്‍ഷത്തിലധിമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് രണ്ടുമാസം മുമ്പാണ് ഡിസിഅര്‍ബിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വത്തും, പണവും തട്ടിയെടുക്കാന്‍ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 2012 മാര്‍ച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഏറിയുകയായിരുന്നു.

മുഹമ്മദ് കുഞ്ഞിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതില്‍ ഭാര്യ സക്കീന അസ്വസ്ഥയായിരുന്നു. ഇതിനിടെ ബന്ധുക്കളില്‍ നിന്നും മുഹമ്മദ് കുഞ്ഞിയെ സക്കീന ബന്ധുക്കളില്‍ നിന്നും അകറ്റി. പിന്നീട് സ്ഥലം വില്‍പ്പനയ്ക്കെത്തിയ ഉമ്മറിന്റെ നിര്‍ദ്ദേശാനുസരണം ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ മകന്റെ സഹായത്തോടെ മൃതദേഹം പുഴയില്‍ ഒഴുക്കി. ഇതിനിടെ സക്കീനയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും വ്യാജവിലാസങ്ങള്‍ നല്‍കി വീടുകള്‍ മാറിമാറി താമസിച്ചതും ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ കള്ളക്കഥകളുമാണ് സക്കീനയ്ക്ക് വിനയായത്. മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം തനിച്ച് താമസിക്കുന്ന സക്കീനയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതും കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് വഴികാണിച്ചു.

Top