യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ഭര്‍ത്താവിനെ തെറ്റിധരിപ്പിക്കാന്‍ നടത്തിയ നാടകം

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയേയും കുട്ടിയേയും തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കാസര്‍ഗോഡ് വെള്ളടുക്കത്ത് ചിറ്റാരിക്കാലില്‍ ആണ് സംഭവം. വെള്ളടുക്കത്ത് എന്ന പ്രദേശത്ത് താമസിക്കുന്ന മീനു കൃഷ്ണ (22) മൂന്ന് വയസ്സുള്ള മകന്‍ സായി കൃഷ്ണ എന്നിവരെയാണ് അക്രമിസംഘം തട്ടിക്കൊണ്ട് പോയതായി വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ കുഞ്ഞിനൊപ്പം കാണാതായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പൊലീസ്. ഇവരെ കോഴിക്കോട്ടു വച്ചു കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലെത്തിയ അക്രമി സംഘം തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് മീനു ഭര്‍ത്താവായ മനുവിനെ വിളിച്ച് അറിയിച്ചെങ്കിലും വിവരം അറിഞ്ഞ് മനു എത്തുന്നതിന് മുന്‍പ് തന്നെ അക്രമി സംഘം ഇവരെ തട്ടിക്കൊണ്ട് പോയിരുന്നു. പിന്നീട് ഫോണ് സ്വിച്ച് ഓഫായി.

ബൈക്ക് മെക്കാനിക്കായ മനു രാവിലെ തന്നെ ജോലിക്ക് പോയിരുന്നു ഇതിന് ശേഷമാണ് സംഭവം. ഭാര്യ അപകടത്തിലാണെന്ന വിവരമറിഞ്ഞ് മനു വീട്ടിലേക്ക് എത്തിയെങ്കിലും അക്രമി സംഘം ഇവരെ തട്ടിക്കൊണ്ട് പോയിരുന്നു. മനു വീട്ടിലെത്തിയപ്പോള്‍ കണ്ടത് അലങ്കോലമായി കിടക്കുന്ന വീടായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു

ഭര്‍ത്താവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതിയെയും കുഞ്ഞിനെയും മറ്റൊരാളോടൊപ്പം കോഴിക്കോട്ടുവച്ചു പിടികൂടി. റെയില്‍വേ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. സംഭവം തട്ടിക്കൊണ്ടുപോവല്‍ അല്ലെന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കിനാണ് യുവതി തട്ടിക്കൊണ്ടുപോവല്‍ കഥ ചമച്ചതെന്നും വ്യക്തമായിട്ടുണ്ട്.

Top