ജോസ് കെ മാണി വീരേന്ദ്രകുമാറിനെ മാതൃകയാക്കണമെന്ന് കാനം. രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം. 1965 കോടിയേരി വീണ്ടും വായിക്കണം! രാജി വയ്ക്കണമെന്ന് പറഞ്ഞാല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി സി ജോര്‍ജ്

കോട്ടയം: യുഡിഎഫില്‍ നിന്നും പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം അത്ര എളുപ്പമാകില്ല. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍. ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിർപ്പ് ആവർത്തിച്ച് കാനം രാജേന്ദ്രൻരംഗത്തുണ്ട് . ജോസ് കെ. മാണി വിഭാഗത്തിന്റെ പല എംപിമാരും നിലവില്‍ യുപിഎയുടെ എംപിമാരാണ് . അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാമെന്നും കാനം പ്രതികരിച്ചു. ജോസ് പക്ഷത്തെ എല്‍ഡിഎഫിലേക്ക വേണ്ടെന്ന നിലപാടില്‍ തന്നെയാണ് കാനം രാജേന്ദ്രന്‍ ഇപ്പോള്‍ ഉറച്ച് നില്‍ക്കുന്നത്. ഇതിന് വ്യക്തമായ കാരണങ്ങളും തെളിവുകളും ഉന്നയിച്ചാണ് കാനം എതിര്‍ക്കുന്നത്. ജോസ് പക്ഷവുമായി സാമൂഹിക അകലം പാലിക്കണമെന്ന് കാനം ഇപ്പോള്‍ പറയുന്നത്. കൂടാതെ 1965 ലെ ചരിത്രം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഓര്‍മ്മിപ്പിക്കുകയും കാനം ചെയ്യുന്നുണ്ട്.അതേസമയം യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ് പരിഹസിച്ചു.

“മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ്‌ അവര്‍. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് വന്നത് യുഡിഎഫിന്റെ കയ്യില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സര്‍വ്വതും രാജ്യസഭാംഗവും വിട്ടെറിഞ്ഞിട്ടാണ്. ജോസ് കെ. മാണി വിഭാഗത്തിന്റെ പല എംപിമാരും നിലവില്‍ യുപിഎയുടെ എംപിമാരാണ് . അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാം”- കാനം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ന്റെ വിമർശനത്തിനും കാനം മറുപടി നൽകി. 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.1965ലെ ചിരിത്രം ഓര്‍മ്മിപ്പിച്ച് ഒറ്റയ്ക്ക് നില്‍ക്കുന്നതിനെ ചൂണ്ടിക്കാണിച്ച കോടിയേരി ബാലകൃഷ്ണനും കാനം മറുപടി നല്‍കി. 1965ലെ ചരിത്രം കോടിയേരി ബാലകൃഷ്ണന്‍ ഒന്നുകൂടെ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ലീഗുമായി ധാരണയുണ്ടാക്കിയാണ് 1965ല്‍ സിപിഎം മത്സരിച്ചതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജോസ് പക്ഷത്തെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കുമ്പോള്‍ ഒരു പൊട്ടിത്തെറി സംഭവിക്കുമെന്ന സൂചിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മുന്നണിയിലെ ശക്തമായ രണ്ട് പാര്‍ട്ടികളുടെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നതോടെ അക്കാര്യമാണ് വ്യക്തമാകുന്നത്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് സ്വീകരിക്കേണ്ടെന്ന നിലപാാണ് ഇപ്പോള്‍ കാനം സ്വീകരിച്ചത്. നേരെത്തെയും ജോസിന്റെ ഇടതുപ്രവേശനത്തെ ചൊല്ലി കാനം ഇടഞ്ഞിരുന്നു. അവശനിലയിലായവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണി എന്നായിരുന്നു അന്ന് കാനം പ്രതികരിച്ചത്.അതേസമയം, ജോസ് കെ മാണിയെ കൈവിടാതെ കൂടെ നിര്‍ത്താനാണ് സിപിഎം തീരുമാനം. ഇടതുമുന്നണിയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വൈകരുതെന്നാണ് ജോസ് വിഭാഗത്തിനോട് സിപിഎം വ്യക്തമാക്കിയതായ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാാണ് സിപിഎം തുടക്കത്തില്‍ തന്നെ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

“1965ല്‍ ഒറ്റക്കല്ല മത്സരിച്ചത്. കോടിയേരി ആ ചരിത്രം ഒന്നു കൂടി വായിച്ചു നോക്കുന്നത് നല്ലതാണ്. 65ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചത്. ഒറ്റക്ക് മത്സരിച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ഥം. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അതല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചു കൊണ്ടല്ല”- കാനം രാജേന്ദ്രന്‍ പറഞ്ഞു.

“സര്‍വ്വേയുടെ അടിസ്ഥാനത്തിലല്ല ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. 50,000 വോട്ടര്‍മാരെ മാത്രം കാണാതെ മുഴുവന്‍ വോട്ടര്‍മാരുടെ കയ്യില്‍ നിന്ന് വിവരങ്ങള്‍ അറിയാനുള്ള സംവിധാനം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട്. ഞങ്ങളുടെ ഗ്രാസ്സ് റൂട്ട് ലെവലില്‍ നിന്നുള്ള റിപ്പോര്‍ട്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് പറയുന്നത്. ഇതിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയം തീരുമാനം എടുക്കാന്‍ പാടില്ല.” -കാനം കൂട്ടിച്ചേർത്തു.

യു ഡി എഫില്‍ നിന്നും കിട്ടിയ സ്ഥാനങ്ങള്‍ രാജി വയ്ക്കണമെന്ന് പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുമെന്ന് പി സി ജോര്‍ജ് പരിഹസിച്ചു.

കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്നു പറഞ്ഞു ജോസ് കെ മാണി കരഞ്ഞു കൊണ്ട് നടക്കുകയാണ്. കെ എം മാണി ആനയാണെങ്കില്‍ ജോസ് കെ മാണി വെറും കൊതുക് മാത്രമാണ്. കാശിനോടുള്ള ആര്‍ത്തി ജോസ് കെ മാണി അവസാനിപ്പിക്കണം. ഇപ്പോള്‍ മൂന്നു മുന്നണിയോടും കാശ് ചോദിച്ചോണ്ടു നടക്കുകയാണ്. യു ഡി എഫിലോട്ടു തിരിച്ചു കയറുന്നതു നടക്കില്ല. ഛര്‍ദിച്ചത് വീണ്ടും കഴിക്കാന്‍ പറ്റുമോ”- അദ്ദേഹം ചോദിച്ചു.

Top