തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷം.ജോസ് കെ.മാണി ഇടപതുപക്ഷത്തേക്ക് ! സാധ്യതകൾ ഉള്ള സീറ്റുകൾ

കൊച്ചി :വീണ്ടും ഭരണം ഉറപ്പിച്ച് മുന്നേട്ടുള്ള നീക്കമാണ് ഇടതുപക്ഷം ചെയ്യുന്നത് .ഇടതു മുന്നണിയിലേക്ക് പോകാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക് എത്തിയതായി സൂചന . കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ സീറ്റുകളിൽ ധാരണയിലേക്ക് എത്തിയതായാണ് ജോസ് വിഭാഗം നൽകുന്ന സൂചന. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ സീറ്റുകൾ സംബന്ധിച്ച് അന്തിമ ധാരണ ഉടൻ ഉണ്ടാകും എന്നും മാണി വിഭാഗം പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് എൽ ഡി എഫിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് സിപിഐ യുടെ മുതിർന്ന നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം ) മത്സരിച്ച 15 സീറ്റുകൾ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1.പാലാ (കോട്ടയം)
2.ചങ്ങനാശേരി (കോട്ടയം)
3.കാഞ്ഞിരപ്പള്ളി (കോട്ടയം)
4.കടുത്തുരുത്തി (കോട്ടയം)
5.ഏറ്റുമാനൂർ (കോട്ടയം)
6.പൂഞ്ഞാർ (കോട്ടയം)
7.തൊടുപുഴ (ഇടുക്കി)
8.ഇടുക്കി (ഇടുക്കി)
9.തിരുവല്ല (പത്തനംതിട്ട)
10.കുട്ടനാട് (ആലപ്പുഴ )
11.കോതമംഗലം (എറണാകുളം )
12.ഇരിങ്ങാലക്കുട (തൃശൂർ)
13.ആലത്തൂർ (പാലക്കാട് )
14.പേരാമ്പ്ര (കോഴിക്കോട് )
15.തളിപ്പറമ്പ് (കണ്ണൂർ )

ജയിച്ച സീറ്റുകളിൽ പാർട്ടിയുടെ ‘ ചങ്ക്’ എന്ന് പറയാവുന്ന പാലാ, ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കു വേണ്ടി എൻ സി പി നേടി. ശേഷിയ്ക്കുന്നത് അഞ്ച്. ഇതിൽ തൊടുപുഴയിൽ ജോസഫ്, ചങ്ങനാശേരിയിൽ സിഎഫ് തോമസ്, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്. മൂവരും ജോസ് പക്ഷത്തിന് എതിര്. ജോസിനൊപ്പമുള്ള റോഷി പരാജയപ്പെടുത്തിയത് ഇപ്പോൾ ജോസെഫിനൊപ്പമുള്ള ഫ്രാൻസിസ് ജോർജിനെയും എൻ. ജയരാജ് കാഞ്ഞിരപ്പള്ളിയിൽ പരാജയപ്പെടുത്തിയത് സിപിഐ യെയുമാണ്. കോട്ടയം ജില്ലയിൽ 9 സീറ്റിൽ 2 എണ്ണമാണ് സിപിഐയ്ക്ക് ഉള്ളത്. വർഷങ്ങളായി പരാജയമറിയാത്ത വൈക്കം ആണ് മറ്റേ സീറ്റ്.

ഇടുക്കി ജോസ് കെ മാണിക്ക് നൽകുന്നതിൽ തർക്കം ഒന്നുമുണ്ടാകില്ല. എന്നാൽ കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് സംബന്ധിച്ച് സി.പി.ഐയുമായി ധാരണയുണ്ടാക്കാനുള്ള അവസാന ശ്രമത്തിലാണ്. എന്നാൽ ഇത് സംബന്ധിച്ച് തങ്ങളുടെ പാർട്ടി കമ്മറ്റിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് സിപിഐ പറയുന്നു.

ഇടത്തോട്ട് വന്നാൽ ജോസിന് ഏതൊക്കെ കിട്ടും ?

കഴിഞ്ഞ തവണ മത്സരിച്ചതു പോലെ 15 സീറ്റുകൾ വേണം എന്നാണ് ജോസ് വിഭാഗത്തിന്റെ മനസിലിരുപ്പ്.എന്നാൽ അന്ന് മാണി വിഭാഗത്തിലെ 11 പേരും ജോസഫ് വിഭാഗത്തിലെ നാലു പേരുമാണ് മത്സരിച്ചത്. അതിനാൽ 10-12 സീറ്റ് വരെ എൽ എഫിലെത്തിയാൽ ജോസ് വിഭാഗത്തിന് ലഭിക്കാം.

സാധ്യതയുള്ള സീറ്റുകൾ

ചങ്ങനാശേരി (കോട്ടയം), കടുത്തുരുത്തി (കോട്ടയം), തൊടുപുഴ (ഇടുക്കി) ഇടുക്കി (ഇടുക്കി) സീറ്റുകൾക്കൊപ്പം പൂഞ്ഞാർ (കോട്ടയം) എന്നീ അഞ്ചു സീറ്റുകൾ ജോസ് മാണി വിഭാഗത്തിനു തർക്കമില്ലാതെ തന്നെ ലഭിക്കാം. സിപിഎം നിലവിലെ തങ്ങളുടെ സിറ്റിങ് സീറ്റുകൾ പുതിയ പാർട്ടിക്ക് കൊടുക്കാൻ സാധ്യത കുറവാണ്. അങ്ങനെ വന്നാൽ കുട്ടനാടിനൊപ്പം പാലായും വിട്ടുനൽകാൻ ആവില്ലെന്ന് എൻ സി പിയും തിരുവല്ല പറ്റില്ലെന്ന് ജനതാദളും ആവശ്യപ്പെട്ടേക്കാം.എന്നാൽ അര നൂറ്റാണ്ടു കാലം കെഎം മാണി സ്വന്തമാക്കിയ പാലാ മണ്ഡലം നഷ്ടപ്പെടുത്തി മുന്നോട്ടു പോകുന്നത് ജോസ് വിഭാഗത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. അതു പോലെ തന്നെ കാഞ്ഞിരപ്പള്ളി നഷ്ടപ്പെടുത്താൻ ജയരാജിനും കഴിയില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഇടതു മുന്നണി വിട്ടു വീഴ്ച ചെയ്യേണ്ടി വരും.

ഇതിൽ ആറെണ്ണം ജയിച്ചു. ഒമ്പതിടത്ത് തോറ്റു. ഏറ്റുമാനൂർ, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂർ, പേരാമ്പ്ര, തളിപ്പറമ്പ് എന്നീ സീറ്റുകളിൽ സിപിഎം ആണ് വിജയിച്ചത്. തിരുവല്ലയിൽ ജനതാദൾ, കുട്ടനാട്ടിൽ എൻ സി പി എന്നീ ഇടതു കക്ഷികൾ ജയിച്ചപ്പോൾ പൂഞ്ഞാർ പിസി ജോർജ് എല്ലാ മുന്നണികളെയും തോൽപ്പിച്ച് കൊണ്ടുപോയി.

അതേസമയം  കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ്‌ വിഭാഗത്തിന് കുട്ടനാട്ടിൽ സീറ്റ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചത്.എന്നാൽ ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുട്ടനാട് സീറ്റ്‌ കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് കുട്ടനാട്ടിൽ മത്സരിക്കണമെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എന്നാൽ മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചു. എൽ.ഡി.എഫ് ഘടക കക്ഷികളും രംഗത്തുണ്ട്. എന്നാൽ എൻ.ഡി.എയുടെ സ്ഥാനാർഥി ചിത്രം ഇപ്പോഴും വ്യക്തമല്ല. അതേസമയം സർവകക്ഷി യോഗത്തിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എം.എൽ.എ ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്ന കുട്ടനാടിന്‍റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തെരെഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും സജീവമാണ്.

Top