കഷ്ണങ്ങളാക്കിയ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയെന്ന് യുഎസ്

സൗദി:തുര്‍ക്കിയിലെ സൗദി എംബസിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയെന്ന് യുഎസ് മാധ്യമങ്ങള്‍. സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചെന്ന് സ്കൈന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ജമാല്‍ ഖഷോഗിയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ‘നഗ്ന സത്യങ്ങള്‍’ ചൊവ്വാഴ്ച പുറത്തു വിടുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഖഷോഗിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഓഡിയോ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാമെന്ന തുര്‍ക്കിയുടെ നിലപാടില്‍ സൗദി ആശങ്കയിലാണ്.

അതേസമയം, ഖഷോഗി കോണ്‍സുലേറ്റില്‍ വെച്ചല്ല കൊല്ലപ്പെട്ടതെന്ന് വാദിക്കാനായി ബോഡി ഡബ്ലിങ്ങിനുള്ള നീക്കവും നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഖഷോഗി കൊല്ലപ്പെട്ട ദിവസം കോണ്‍സുലേറ്റിന്റെ അടുത്തുള്ള സിസിടിവിയില്‍ ഖഷോഗിയെ പോലുള്ള മറ്റൊരാളെ കണ്ടെത്തിയതോടെയാണ് ഇത്തരത്തിലുള്ള വാദം ഉയര്‍ന്നത്. രൂപത്തിലും ഭാവത്തിലും ഖഷോഗിയുമായി സാദൃശ്യമുള്ളയാളുടെ സിസിടിവി ദൃശ്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി കഴിഞ്ഞ രണ്ടിനാണ് വിവാഹ സംബന്ധിയായ രേഖകള്‍ക്ക് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ചെല്ലുന്നത്. പിന്നീട്, അവിടെനിന്ന് കാണാതാവുകയായിരുന്നു. പിന്നീട്, പ്രതിശ്രുത വധു തുര്‍ക്കി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഖഷോഗിയെ കാണാതായതിന്റെ രണ്ടാഴ്ചയോളം തങ്ങള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന സൗദി അറേബ്യ പിന്നീട് കോണ്‍സുലില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സൗദി പറയുന്ന ന്യായവാദങ്ങള്‍ തുര്‍ക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. തുര്‍ക്കി പൊലീസിന്റെ വിശദമായ റിപ്പോര്‍ട്ടായിരിക്കും ഉര്‍ദുഗാന്‍ വെളിപ്പെടുത്തുക.KHASHOGI

അതേസമയം, ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ട്. കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സൗദിയോടുള്ള നിലപാട് കടുപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.ഖഷോഗിയുടെ കൊലപാതകത്തില്‍ തുര്‍ക്കി പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും ഈ പ്രശ്‌നം സൗദിയും തുര്‍ക്കിയും തമ്മിലല്ലെന്നും അന്താരാഷ്ട്ര നിയമം അനുസരിക്കുക മാത്രമാണെന്നും തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍ വ്യക്തമാക്കി.

15 അംഗ സൗദി ഫോറന്‍സിക് വിദഗ്ധന്മാരാണ് കൊലപാതകം നടത്തിയതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൃത്യത്തിനായി ഇവര്‍ സ്വകാര്യ വിമാനത്തില്‍ റിയാദില്‍ നിന്നും സൗദിയിലെത്തി. കൃത്യം നടത്തിയ ശേഷം ഉടന്‍ തന്നെ മടങ്ങുകയും ചെയ്തുവെന്നാണ് തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കുരുക്കി കൊലപ്പെടുത്തിയത് ആസുത്രിതമായിട്ടായിരുന്നു. ബന്ധനസ്ഥനാക്കിയ ശേഷം ഖഷോഗിയെ ക്രൂരമായി പീഡിപ്പിച്ചു. വിരലുകള്‍ മുറിച്ച് മാറ്റി. പിന്നീട് തലയും മുറിച്ച് മാറ്റി. ഹെഡ്‌ഫോണില്‍ പാട്ട്‌കേട്ട് അവര്‍ ഖഷോഗിയുടെ മൃതദേഹം 15 കഷണങ്ങളാക്കി മുറിച്ചുമാറ്റി. ഹുറിയത് ന്യൂസ്‌പേപ്പറില്‍ അബ്ദുള്‍ഖാദിര്‍ സെല്‍വിയുടെ കോളത്തില്‍ ഇക്കാര്യം പറയുന്നു.

അതിനിടെ സൗദി രാജാവും രാജകുമാരനും ഖഷോഗിയുടെ ബന്ധുക്കളെ കണ്ട് അനുശോചനമറിയിച്ചു.കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് വ്യക്തമാക്കണമെന്ന് സൗദി ഭരണകൂടത്തിനു മേല്‍ സമ്മര്‍ദമേറുന്നതിനിടെയാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കോണ്‍സുലേറ്റിനു സമീപം തന്നെയുള്ള കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയതെന്ന് സ്കൈന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കിയതായും മുഖം വികൃതമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം കാര്‍പെറ്റില്‍ പൊതിഞ്ഞ് തദ്ദേശീയനായ ഒരാളെ ഏല്‍പ്പിച്ചെന്നായിരുന്നു സൗദിയുടെ വാദം.

അതിനിടെ സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ ഖഷോഗിയുടെ ബന്ധുക്കളെ നേരിട്ട് കണ്ട് അനുശോചനമറിയിച്ചു. യമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. സൗദി പ്രതിരോധ മന്ത്രിയും ബന്ധുക്കളെ കണ്ടു. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ സൗദി പുറത്ത് വിടണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോഗന്‍ ആവശ്യപ്പെട്ടു.ചോദ്യങ്ങള്‍ ചോദിക്കാന്‍ തുര്‍ക്കിക്ക് അധികാരമുണ്ടെന്ന് സൗദി മറക്കരുത്. സൗദി രാജാവിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല പക്ഷേ ,സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് ആരോപിച്ചു.

Top