ബാബുവിന്റെ ഇളയമകളുടെ ബാങ്ക് ലോക്കര്‍ ഇന്നുതുറക്കും; വിജിലന്‍സ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക്

image

കൊച്ചി: കെ ബാബുവിന്റെയും മക്കളുടെയും എല്ലാ പൂട്ടും പൊളിച്ച് അന്വേഷണം നടത്തുകയാണ് വിജിലന്‍സ്. ബാബുവിന്റെ ഇളയയമകളുടെ പാലാരിവട്ടത്തെ ബാങ്ക് ലോക്കറില്‍ നിന്നും 117പവന്‍ സ്വര്‍ണാഭരണങ്ങളാണ് കണ്ടെത്തിയത്. ഇനി ഐശ്വര്യയുടെ തൃപ്പൂണിത്തുറയിലെ ബാങ്ക് ലോക്കറാണ് തുറക്കാന്‍ പോകുന്നത്.

ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലുള്ള ഐഒബി ബാങ്ക് ബ്രാഞ്ചില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള ബാങ്ക് ലോക്കറും ഇന്നലെ പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ ഇതുവരെ വിജിലന്‍സ് സംഘം വിശദമായി ചോദ്യം ചെയ്തിട്ടില്ല. രണ്ട് ദിവസത്തിനകം കെ ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇത് സംബന്ധിച്ച നോട്ടീസ് അയക്കും. ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയുംപേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് നേരത്തെ മരവിപ്പിച്ചിരുന്നു. തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കറും പരിശോധിക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ച ബാബുവിന്റെയും രണ്ട് മക്കളുടേയും ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇളയമകള്‍ ഐശ്വര്യയുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചത്. അന്ന് നടത്തിയ പരിശോധനയില്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് 180 ഗ്രാം സ്വര്‍ണവും ഒന്നര ലക്ഷം രൂപയും വിവിധ ഭൂമിയിടപാടുകളുടെ രേഖകളും കണ്ടെത്തിയിരുന്നു. ഇവയുടെ പരിശോധനകളും വിജിലന്‍സ് തുടരുകയാണ്.

Top