സണ്ണി ജോസഫും VD സതീശനും സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കെ സുധാകരന്റെ വിശ്വസ്തൻ ഡിസിസി അംഗത്വം രാജിവെച്ചു

തിരുവനന്തപുരം: കെ സുധാകരനെ ഒതുക്കാൻ സണ്ണി ജോസഫും വിടി സതീശനും ഹൈക്കമാന്റിന് അയച്ച കത്തിൽ വിവാദം തുടരുന്നു . മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിശ്വസ്തന്‍ ഡിസിസി അംഗത്വം രാജിവെച്ചു. തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാനാണ് രാജിവെച്ചത്. സുഹൈല്‍ ഷാജഹാന്‍ ദീപാദാസ് മുന്‍ഷിക്ക് രാജിക്കത്ത് കൈമാറി. വി ഡി സതീശനും സണ്ണി ജോസഫിനും എതിരെ ആരോപണം ഉന്നയിച്ചാണ് രാജിവെച്ചത്. ഇരുവരും ചേർന്ന് കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നതായാണ് സുഹൈൽ ഷാജഹാൻ്റെ ആരോപണം. നാളെ വാർത്താസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് രാജിവെച്ച സുഹൈൽ ഷാജഹാൻ.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും എതിരെ ആരോപണം ഉന്നയിച്ചാണ് രാജി. ഇരുവരും ചേര്‍ന്ന് കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായാണ് സുഹൈലിന്റെ ആരോപണം.കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ കത്ത് വ്യാജമാണെന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് പരാതി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. കെ സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കരുതെന്നാണ് പ്രചരിച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നായിരുന്നു ആരോപണം.

സ്ഥാനാർഥി നിർണയ വേളയിൽ കണ്ണൂർ മണ്ഡലത്തിൽ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാദ്ധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചും മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തു നൽകിയെന്നാണ് പ്രചരിക്കുന്നത്. അതേസമയം, സണ്ണി ജോസഫ് ഈ കൊലച്ചതി കെ സുധാകരനോട് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

Top