അംഗീകാരമില്ലാത്ത അറവ് ശാലകള്‍ അടച്ച് പൂട്ടണമെന്ന് കെ സുരേന്ദ്രന്‍; നിയമം പാലിക്കുന്നവ പ്രവര്‍ത്തിപ്പിക്കണം; കേന്ദ്ര നിയമം കേരളം പോസിറ്റീവായി കാണണം

കണ്ണൂര്‍: കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിററീവ് ആയി കാണണമന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്ര ഉത്തരവ് പാലിച്ച് സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ആയിരത്തോളം അനധികൃത അറവുശാലകള്‍ കേരളത്തിലുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ഇതുണ്ടാക്കുന്നതെന്നും ഇവ ഉടന്‍ അടച്ചുപൂട്ടണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാരകമായ രോഗങ്ങള്‍ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ അന്യസംസ്ഥാനങ്ങളില്‍നിന്ന് ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലി നല്‍കി ഇങ്ങോട്ടു കടത്തുകയാണ്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ അറുത്തു വില്‍ക്കുന്നത്. പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളില്‍ കടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും കേരളത്തില്‍ കൈക്കൊള്ളുന്നില്ല സുരേന്ദ്രന്‍ കുറിച്ചു.
മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണു ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇവിടെ ആര്‍ക്കും ഒരു നിയമവും ബാധകമല്ല. എന്‍ജിടിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ക്ക് ഇവിടെ പുല്ലുവിലയാണ്. ഇത് അധികകാലം തുടരാന്‍ കഴിയില്ല. കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിറ്റീവ് ആയി കാണണം. അറവുശാലകള്‍ ആധുനികവല്‍ക്കരിക്കണം സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ജന്തുപീഡന നിരോധനനിയമം പാലിച്ചും ആരോഗ്യ പരിസ്ഥിതി നിബന്ധനകള്‍ അനുസരിച്ചും പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കു ലൈസന്‍സ് പുതുക്കി കൊടുക്കണം. അല്ലാത്തവ അടച്ചുപൂട്ടണം. ഇതിനെ രാഷ്ട്രീയമുതലെടുപ്പിനു ഉപയോഗിക്കുന്നവര്‍ക്കു തിരിച്ചടിയായിരിക്കും വരാന്‍ പോകുന്നത്. കാന്‍സറും ഹൃദ്രോഗങ്ങളും പ്രമേഹവുമുള്‍പ്പെടെ കേരളത്തില്‍ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മതന്യൂനപക്ഷങ്ങളില്‍ അടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓര്‍ക്കുന്നതു നന്നായിരിക്കുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടണം. ലൈസന്‍സില്ലാതെ ആയിരത്തോളം അറവുശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ഇതുണ്ടാക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മാരകമായ രോഗങ്ങള്‍ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ ചെക്ക് പോസ്ടുകളില്‍ കൈക്കൂലി നല്‍കി ഇങ്ങോട്ടു കടത്തുകയാണ്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ അറുത്തു വില്‍ക്കുന്നത്.

പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളില്‍ കടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും കേരളത്തില്‍ കൈക്കൊള്ളുന്നില്ല. മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണ് ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇവിടെ ആര്‍ക്കും ഒരു നിയമവും ബാധകമല്ല. എന്‍. ജി. ടിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകള്‍ക്ക് ഇവിടെ പുല്ലുവിലയാണ്. ഇത് അധികകാലം തുടരാന്‍ കഴിയില്ല. കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിററീവ് ആയി കാണണം.

അറവുശാലകള്‍ ആധുനികവല്‍ക്കരിക്കണം. ജന്തുപീഡനനിരോധനനിയമം പാലിച്ചും ആരോഗ്യപരിസ്ഥിതി നിബന്ധനകള്‍ അനുസരിച്ചും പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കണം. അല്ലാത്തവ അടച്ചുപൂട്ടണം. ഇതിനെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയായിരിക്കും വരാന്‍ പോകുന്നത്. ക്യാന്‍സറും ഹൃദ്രോഗങ്ങളും പ്രമേഹവുമുള്‍പ്പെടെ കേരളത്തില്‍ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മതന്യൂനപക്ഷങ്ങളിലടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓര്‍ക്കുന്നത് നന്ന്.

Top