ദിലീപേട്ടനെ പുറത്തിറക്കുമോ മേഡം… ചോദ്യം ചെയ്യലിൽ എഡിജിപിയുടെ കൈ പിടിച്ച് പൊട്ടിക്കരഞ്ഞ് കാവ്യാ മാധവൻ

കൊച്ചി:ദിലീപേട്ടനെ പുറത്തിറക്കാൻ കഴിയുമോ മേഡം, വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്തോളു…. വികാര നിർഭരമായിരുന്നു കാവ്യയുടെ വാക്കുകൾ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ തറവാട്ട് വീട്ടിൽ വച്ചാണ് കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു.

കൃത്യമായി എഴുതി തയാറാക്കിയ ചോദ്യാവലിയോട് ആദ്യ ഘട്ടത്തിൽ കാവ്യ പിടിച്ചു നിന്നുവെങ്കിലും താൻ പെടുകയാണെന്നു ബോധ്യമായതോടെ കാവ്യ വാവിട്ടു കരഞ്ഞു.
വികാര നിർഭരമായിരുന്നു പിന്നീടുള്ള രംഗങ്ങളെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപേട്ടനെ എങ്ങനെയും പുറത്തിറക്കണം, അതിന് മേഡം എന്നെ സഹായിക്കണമെന്നും എഡിജിപി ബി. സന്ധ്യയോട് കാവ്യ കരഞ്ഞഭ്യർഥിച്ചു. ഇടക്ക് വികാര നിർഭരമായി അലറികരഞ്ഞ കാവ്യയെ ആശ്വസിപ്പിക്കുന്നതിനായി മൂന്നു തവണയോളം ചോദ്യം ചെയ്യൽ നിർത്തി വയ്ക്കേണ്ടി വന്നു. ചോദ്യം ചെയ്യലിനിടെ ആഹാരം നൽകിയെങ്കിലും കഴിക്കാൻ കാവ്യ കൂട്ടാക്കിയില്ല. വെള്ളം കുടിച്ചെങ്കിലും കരച്ചിലിനിടെ വിക്കി. പിന്നീട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കുകയായിരുന്നു.

നിയമോപദേശകൾ പകർന്നുകൊടുത്തതിൻ പ്രകാരം ധൈര്യത്തോടെയാണ് കാവ്യ ചോദ്യം ചെയ്യലിനെ നേരിട്ടത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പതറി തുടങ്ങി. പിന്നീട് വികാരം നിയന്ത്രിക്കാനാവാതെ കാവ്യ അലമുറയിടുകയായിരുന്നു. ഒടുക്കം തെറ്റു സംഭവിച്ചുവെന്നും ദിലീപേട്ടനെ എങ്ങനെയും പുറത്തിറക്കണമെന്നുമാണ് കാവ്യ ആവശ്യപ്പെട്ടത്.

Top