ഡിജിപി പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്ത്.. ചുരുക്കപ്പട്ടികയിൽ സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽ കാന്ത് എന്നിവർ പരിഗണനയില്‍

ന്യൂ‍ഡൽഹി : സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്തായി . സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽ കാന്ത് എന്നിവരാണ് പട്ടികയിലുള്ളത്. ഡൽഹിയിൽ ചേർന്ന യു.പി.എസ്.സി യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്. ടോമിൻ ജെ തച്ചങ്കരി അടക്കം ഒൻപത് പേരുടെ പേരുകൾ സംസ്ഥാനം കൈമാറിയിരുന്നു. സീനിയോരിറ്റി പരി​ഗണിച്ചാൽ ഡി.ജി.പി സ്ഥാനത്തേക്ക് പട്ടികയിൽ മുന്നിലുള്ളത് സുധേഷ് കുമാറാണ്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് സുധേഷ് കുമാർ. തുടർന്ന് യഥാക്രമം ബി സന്ധ്യയും അനിൽ കാന്തുമാണ്. 1987 ബാച്ച് ഐ.പി.എസ് ഉദ്യോ​ഗസ്ഥനാണ് സുധേഷ് കുമാർ. മറ്റ് രണ്ടു പേരും 1988 ബാച്ചുകരാണ്. ടോമിൻ ജെ തച്ചങ്കരി ഉൾപ്പടെ ആറ് പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി. സുദേഷ്കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. ഇവരിൽ ഒരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. സുദേഷ്കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സർക്കാരുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കർശന വിധി വന്നതോടെ സർക്കാരിനു നിവൃത്തിയില്ലാതായി.യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയിൽ. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്.

Top