മകള്‍ സെപ്റ്റിക് ടാങ്കില്‍ അബദ്ധത്തില്‍ വീണു; മാതാപിതാക്കള്‍ കുട്ടിയെ ജീവനോടെ മൂടി

girl-attempts-suicide

ചെന്നൈ: മാതാപിതാക്കള്‍ സെപ്റ്റിക് ടാങ്കില്‍ മകളെ ജീവനോടെ മൂടി. മകള്‍ സെപ്റ്റിക് ടാങ്കില്‍ വീണത് മാതാപിതാക്കള്‍ കണ്ടില്ല. അശ്രദ്ധ കാരണം സ്വന്തം കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടേണ്ട ഗതികേടാണ് അച്ഛനും അമ്മയ്ക്കും ഉണ്ടായത്. ചെന്നൈ മധുരവോയലിനടുത്ത് കന്നി അമ്മന്‍നഗറിലായിരുന്നു അപകടം നടന്നത്.

മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാല് തെറ്റി വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണത് അറിയാതെ മാതാപിതാക്കള്‍ കുഴിയില്‍ മണല്‍ നിറച്ച് മൂടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതിനെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്കിന് അരികില്‍ നിന്ന് കുട്ടി കളിച്ചിരുന്ന കളിപ്പാട്ടം ശ്രദ്ധയില്‍ പെട്ടത്. പിന്നീട് കുഴിയിലെ മണല്‍ മാറ്റി നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെല്‍വകുമാറിന്റെ ആനന്ദിയുടേയും മകളായ രോഹിത(7)യാണ് സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചത്. സെപ്റ്റിക് ടാങ്കില്‍ കുട്ടികള്‍ വീഴാതിരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇരുമ്പ് കൊണ്ടുള്ള മൂടിവെച്ച് അടച്ചിരുന്നു. ഇതില്‍ മണലിട്ട് നിറച്ച് കുഴി മൂടുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്.

ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്ത കുട്ടിയെ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top