പരവൂര്‍ ദുരന്തം മരണം 107; ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധന സഹായം; പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരം

കൊല്ലം: പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മുന്നോറോളം പേര്‍ കൊല്ലം തിരുവനന്തപുരം ജില്ലകളിലായി ചികിത്സയിലാണ്.മരണ സംഖ്യ ഇനിയുമുയരുമെന്നാണ് സംഭവത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. മല്‍സരക്കമ്പം നിയമവിരുദ്ധമാണ്. ചട്ടം കര്‍ശനമായി നടപ്പാക്കും. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. നാല്‍പ്പത് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നളിനി നെറ്റോയെ ചുമതലപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാര പരുക്കു പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കും. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായി നല്‍കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന കമ്പപ്പുരയില്‍ വീണാണ് അപകടം. സ്‌ഫോടനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ വെടിക്കെട്ട് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്കു വീണത്. സ്‌ഫോടനത്തില്‍ ക്ഷേത്രവളപ്പിലെ ഉപദേവതാക്ഷേത്രങ്ങളുടെയും സമീപത്തുള്ള വീടുകളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകര്‍ന്നനിലയിലാണ്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥിതി വിലയിരുത്താനും അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനും ഡിജിപിയും കലക്ടറും ഉള്‍പ്പെട്ട ഉന്നതതലയോഗം ചേര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അപകട സ്ഥലത്തെ കാഴ്ചകള്‍

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഹെലിക്കോപ്റ്ററുകളും

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആറു ഹെലികോപ്റ്ററുകള്‍ സജ്ജമാക്കി. വ്യോമസേനയുടേയും നാവികസേനയുടേയും രണ്ടുവീതം ഹെലിക്കോപ്റ്ററുകള്‍ കൊല്ലത്ത് എത്തി. മെഡിക്കല്‍ സംഘത്തോടൊപ്പം മരുന്നുകളും കൊണ്ടുവന്നിട്ടുണ്ട്. വ്യോമസേനയുടെ എയര്‍ ആംബുലന്‍സ് ആശ്രാമത്ത് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഏയര്‍ഫോഴ്‌സിന്റെ നാല് കോപ്റ്ററുകള്‍ തിരുവനന്തുപത്ത് എത്തി. രണ്ട് എഎന്‍32 വിമാനങ്ങള്‍ ആരക്കോണത്തു നിന്നുള്ള എന്‍ഡിആര്‍എഫ് സംഘവുമായി ഉടന്‍ തിരിക്കും. രണ്ട് ഏയര്‍ക്രാഫ്റ്റ് കൂട തിരുവനന്തപുരത്തേക്ക് എത്തും. കോയമ്പത്തൂരിലെ സുലൂര്‍ ഏയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നു കൂടുതല്‍ സഹായമെത്തുമെന്നു കരുതുന്നു

അപകടസമയത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരവൂര്‍ സ്റ്റേഷനില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പൊള്ളലേറ്റവരെ എത്തിച്ചാല്‍ ഉടന്‍ അടിയന്തര ചികില്‍സ നല്‍കണം. ജാഗ്രതാ നിര്‍ദേശം സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്.

കൊല്ലത്ത് കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 04742512344, 9497930863, 9497960778

Top