കെ.പി.സി.സി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു,യോഗം നാളെ.പൂർണ സംതൃപ്തനെന്നു രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: അംഗങ്ങളുടെ പട്ടിക അംഗീകരിച്ചതോടെ പുതിയ കെപിസിസി യോഗം നാളെ രാവിലെ തിരുവനന്തപുരത്ത് ചേരും.രാവിലെ പത്തരയ്ക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.രണ്ടു മാറ്റങ്ങളോടെയാണു കെപിസിസി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്.പന്തളത്ത് അനിതയ്ക്കു പകരം സരോജിനി ബാലനും, ചവറയില്‍ ബിന്ദു ജയനു പകരം കെ.സുരേഷ് ബാബുവും പട്ടികയില്‍ ഇടംപിടിച്ചു.304 പേരടങ്ങിയ പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പില്‍നിന്നും 136 പേര്‍ എ വിഭാഗത്തില്‍ നിന്നും 22 പേര്‍ നിഷ്പക്ഷരുമാണ്. 45ല്‍ താഴെ പ്രായമുള്ള 45 പേര്‍ പട്ടികയിലുണ്ട്.

28 വനിതകളും, മുന്‍മന്ത്രി പി.കെ ജയലക്ഷ്മി ഉള്‍പ്പെടെ 18 പട്ടികവിഭാഗ പ്രതിനിധികളുമാണുള്ളത്. 282 അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടിക പിന്നീടു 15% പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ വ്യവസ്ഥയുണ്ട്. ഇവരെ കെപിസിസി പ്രസിഡന്റിനു നാമനിര്‍ദേശം ചെയ്യാം.ശശി തരൂര്‍ എംപി (പട്ടം) പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര നിര്‍ദേശമനുസരിച്ച് അദ്ദേഹം തുടരും. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എഴുകോണില്‍ നിന്നു കെപിസിസി അംഗമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടിക്കുന്നില്‍ സുരേഷ് എംപി, വി.എം.സുധീരന്‍ എന്നിവരുടെ ഏതാനും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംപിമാരായ കെ.സി.വേണുഗോപാല്‍ പയ്യന്നൂരില്‍ നിന്നും എം.കെ.രാഘവന്‍ മാടായിയില്‍ നിന്നും എത്തും.അംഗങ്ങളുടെ പട്ടികയില്‍ അന്തിമ തീരുമാനമായതോടെ പുതിയ കെപിസിസി യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. രണ്ടു മാറ്റങ്ങളോടെയാണു കെപിസിസി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.

ഗ്രൂപ്പുകൾ തമ്മിൽ തീരുമാനമെടുത്തതിനുശേഷം സമർപ്പിച്ച പട്ടികയ്ക്കെതിരെ വിവിധ കോണുകളിൽ‌നിന്നാണ് പരാതി ഉയർന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ മറികടക്കാൻ താൽപര്യപ്പെടുന്ന രാഹുൽ ഗാന്ധിയും നിലപാട് കർശനമാക്കിയതോടെ പട്ടിക മാറ്റിയെഴുതേണ്ട അവസ്ഥയായി. ഒട്ടേറെ ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിലാണു പരാതികൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടുകൊണ്ടുള്ള പട്ടികയ്ക്ക് രൂപമായത്.പട്ടികയിൽ മാറ്റം വരുത്തണമെന്നു ഗ്രൂപ്പുകളെ ബോധ്യപ്പെടുത്തുന്നതിൽ എ.കെ.ആന്റണി നിർണായക പങ്കുവഹിച്ചു. ജനറൽ സെക്രട്ടറി മുകുൾ വാ‌സ്നിക് ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർ‌ച്ചകളിലാണു ശേഷിക്കുന്ന തർക്കങ്ങൾക്കു പരിഹാരമായി പിന്നീടു പിസിസി പ്ര‌സിഡന്റ് നാമനിർദേശം നടത്തട്ടെയെന്ന നിർദേശം ഉരുത്തിരിഞ്ഞത്.

Top