കെഎം മാണിയെ വേട്ടയാടുന്നത് ശരിയല്ല; ഇത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്ന് കുമ്മനം

image

കൊച്ചി: കെഎം മാണി ബിജെപിയിലേക്ക് പോകുമോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. ബിജെപി പല വാഗ്ദാനങ്ങള്‍ നല്‍കുന്നതിനോടൊപ്പം മാണിയെ പുകഴ്ത്തിയും രംഗത്തെത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് മാണിയെ അനുകൂലിച്ച് രംഗത്തെത്തിയത്.

കെഎം മാണിയെ ഒറ്റപ്പെടുത്തരുത്. അദ്ദേഹത്തെ വേട്ടയാടുന്നത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ കേസില്‍ ഉള്‍പ്പെടുന്നത് പുതിയ കാര്യമല്ലെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. മാണിക്കെതിരായ കേസ് അദ്ദേഹവുമായുള്ള രാഷ്ട്രീയ ബന്ധുത്വത്തിന് തടസമല്ല. എത്രയോ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും കുമ്മനം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവം അവരുടെ രാഷ്ട്രീയ നിലപാടുകള്‍ നോക്കിയാണ് തീരുമാനിക്കുന്നത്. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുള്ള വലിയൊരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും കുമ്മനം പറഞ്ഞു.

കെ എം മാണി യുഡിഎഫ് വിട്ടപ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് കുമ്മനം രംഗത്തെത്തിയിരുന്നു. മാണിക്കായി ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. യുഡിഎഫ് വിട്ടെങ്കിലും ബാര്‍കോഴ കേസ് തുടരുന്നതിനാല്‍ മാണിയെ കൂട്ടുന്നതിന് എല്‍ഡിഎഫിന് ബുദ്ധുിമുട്ടുണ്ട്. തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ യുഡിഎഫില്‍ നിന്നും നടക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മാണിയെ ഒപ്പം കൂട്ടാനുള്ള താത്പര്യം വീണ്ടും പ്രകടിപ്പിച്ച് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.

Top