ഫാഫി പറമ്പില്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: പി. ജയരാജൻ

കണ്ണൂർ: ജീവകാരുണ്യ പ്രസ്ഥാനമായ ഐആർപിസിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജൻ.ജീവകാരുണ്യ സ്ഥാപനമായ ഐആര്‍പിസിക്ക് എതിരായ ആരോപണങ്ങളില്‍ ഷാഫി പറമ്പില്‍ എംഎല്‍എ മാപ്പുപറയണമെന്ന് ഐആര്‍പിസി കണ്ണൂര്‍. ഷാഫി പറമ്പിലിന്റെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഐആര്‍പിസി കണ്ണൂര്‍ വ്യക്തമാക്കി.

ഐആര്‍പിസി വിദേശപണം സ്വീകരിക്കാറില്ല. ചെക്ക് ഉപയോഗിച്ചും ബാങ്കുമുഖേനയും മാത്രമാണ് സ്ഥാപനത്തിന്റെ എല്ലാ വിനിമയവും നടത്തിവരുന്നത്. പതിനായിരത്തില്‍ കൂടുതല്‍ പണം ആരില്‍ നിന്നും സ്വീകരിക്കാറുമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ഐആര്‍പിസിക്ക് സഹായം ലഭിക്കാറുണ്ട്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഐആര്‍പിയുടെ പക്കലുണ്ട്. ഇത്തരത്തില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചാണ് ഷാഫി പറമ്പില്‍ അസംബന്ധ പ്രസംഗം നടത്തിയിരിക്കുന്നത്- ഐആര്‍പിസി ചെയര്‍മാന്‍ പി എം സാജിദ്, സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ് എന്നിവര്‍ പ്രസ്താവനയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി നിരാലംബരുടെ ആശ്രയമായ ഐആര്‍പിസി 2012 മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനമാണ്. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സാസഹായം അടക്കം നല്‍കിവരുന്ന ഐആര്‍പിസി കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ട്. ഇത്രയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഷാഫി പറമ്പില്‍ അത്തരമൊരു പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ഈ നടപടി അപഹസ്യവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഐആര്‍പിസി കൂട്ടിച്ചേര്‍ത്തു.

പി ജയരാജന്റെ നേതൃത്വത്തിലുള്ള ഐആര്‍പിസി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന പേരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മറഞ്ഞിരിക്കാനുള്ള ഒരുപാധിയാവുകയാണെന്ന് എന്ന് അടക്കം ഷാഫി പറമ്പില്‍ ആരോപിച്ചിരുന്നു.

പി ജയരാജൻ പറയുന്നു

2012 മുതൽ പ്രവർത്തനമാരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് ഐആർപിസി. ആയിരക്കണക്കിന് നിരാലംബരായവർക്ക് ആശ്രയമാണ് പ്രസ്ഥാനം. കണ്ണൂർ ജില്ലയില്‍ 218 പ്രാദേശിക ഗ്രൂപ്പ് പ്രവർത്തിച്ചുവരികയാണ്. പരിശീലനം ലഭിച്ച 35,000ഓളം വളണ്ടിയർമാരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ക്യാൻസർ രോഗികളെ കിടത്തി പരിചരണം നൽകുന്നു. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേകം കേന്ദ്രം നടത്തിവരുന്നു. ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ചികിത്സിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രസ്ഥാനമാണ് ഐആർപിസി. അരയ്ക്ക് താഴെ തളർന്നവർക്ക് തൊഴിലും തൊഴിൽ പരിശീലനവും നൽകി സംരക്ഷിക്കുന്നു. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങി ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിതാക്കളെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കിടപ്പിലായ രോഗികളുടെ വീട്ടിലെത്തി അവരെ പരിചരിക്കുന്നു. നിരാലംബരായവർക്ക് സൗജന്യമായാണ് ഡയാലിസിസ് സേവനവും നൽകിവരുന്നത്.

കോവിഡ് മരണം ഉണ്ടായപ്പോൾ ആ മൃതദേഹം ആശങ്കയില്ലാതെ പയ്യാമ്പലത്തും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഐആർപിസി സന്നദ്ധ പ്രവർത്തകരാണ് സംസ്കരിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയേറെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് ഒരു ജനപ്രതിനിധി കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഐആർപിസി പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും അപഹാസ്യവുമാണ്.

പതിനായിരത്തിൽ കൂടുതൽ തുക ഐആർപിസി ആരിൽ നിന്നും സ്വീകരിക്കാറില്ല. ജനങ്ങൾ നൽകുന്ന സഹായവും വിവാഹം, ജന്മദിനം, മരണാനന്തര ചടങ്ങുകളോടനുബന്ധിച്ചും ഐആർപിസിക്ക് സഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അലവൻസിൽ നിന്നും 50 ശതമാനം ഐആർപിസിക്ക് നൽകി സഹായിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പ്രസ്ഥാനത്തെയാണ് യൂത്ത് കോൺഗ്രസ് നേതാവ് അപമാനിക്കുന്നത്.

ഇതിനെല്ലാം കൃത്യമായ രേഖകൾ ഐആർപിസിയിലുണ്ട്. എല്ലാ വർഷവും എല്ലാ അക്കൗണ്ടുകളും ആദായനികുതി വകുപ്പിന്റെ ഓഡിറ്റിന് വിധേയമാണ്. ഒരു തെറ്റായ വഴിയും ഐആർപിസി സ്വീകരിക്കാറില്ല. ഇങ്ങനെയൊക്കെ കൃത്യനിഷ്ഠയോടും നിയമപ്രകാരവും പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് വേണ്ടിയാണ് ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പില്‍ അസംബന്ധമായ പ്രസംഗം നടത്തിയിട്ടുള്ളത്. ഐആർപിസിയുടെ അക്കൗണ്ട് സുതാര്യമാണ്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണ്.

Top