ചിത്തിര ആട്ട തിരുനാള് കടുത്ത അനാചാരം!! ഹൈന്ദവ വിശ്വാസ പ്രകാരം കടുത്ത പാപം; ആചാര ചരിത്രം പറഞ്ഞ് ലക്ഷ്മി രാജീവ്

തിങ്കളാഴ്ച ശബരിമല നടതുറക്കുന്നത് കടുത്ത ദുരാചാരമാണെന്ന് ഗവേഷക ലക്ഷ്മി രാജീവ്. മരിച്ചു പോയ ഒരാളുടെ ജന്മ നക്ഷത്രത്തില്‍ പൂജ ചെയ്യിക്കുന്നത് ഹൈന്ദവ ആചാര പ്രകാരം കടുത്ത പാപമാണെന്നും ലക്ഷ്മി രാജീവ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിക്കുന്നു.

അഞ്ചാം തീയ്യത് ശബരിമല നട തുറക്കുന്നത് ചിത്തിര ആട്ട തിരുനാള് എന്ന ആചാരത്തിനായിട്ടാണ്. ഇത് ചിത്തിര തിരുനാള്‍ രാജാവിന്റെ പിറന്നാള്‍ ദിനവുമായി ബന്ധപ്പെട്ട് ഉണ്ടായ ആചാരണാണെന്നും നൂറ്റാണ്ടുകളുടെ പഴക്കമില്ലെന്നും ലക്ഷ്മി രാജീവ് പറയുന്നു. ആചാരത്തിന്റെ ഉത്ഭവം ചൂണ്ടിക്കാട്ടി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാക്കാവുന്ന ഒന്നാണ് ആചാരം എന്നും പോസ്റ്റില്‍ പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചിത്തിര ആട്ട തിരുനാളിനായിട്ടാണ് ശബരിമല അഞ്ചാം തീയതി തുറക്കുക. തിരുവിതാംകൂറിലെ അവസാന രാജ പ്രമുഖന് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിത്. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ (രാജ്യം ബ്രിട്ടീഷ്കാർക്ക് അടിയറ വച്ച അദ്ദേഹം രാജപ്രമുഖൻ മാത്രമായിരുന്നു – മഹാരാജാവ് എന്ന് സ്നേഹത്തിൽ പറഞ്ഞതാണ്.) പിറന്നാള്‍ ദിവസമാണ് ചിത്തിര ആട്ടത്തിരുനാളായി ആഘോഷിക്കുന്നത്. ഇത്തരം ആചാരങ്ങൾ ദളിത ക്ഷേത്രങ്ങൾ സവർണ്ണ വൽക്കരിക്കപ്പെടാനായി അനാവശ്യമായിട്ടാണ് കുത്തി തിരുകപ്പെട്ടതു. നോട്ട് ദി പോയിന്റ്. ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാവുന്ന ഒന്നാണ് ആചാരം. ഇത് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്നതല്ല. പദ്മനാഭ സ്വാമി ക്ഷേത്രത്തിലുമുണ്ട് നാട്ടുകാരുടെ ചിലവിൽ മരിച്ചു മണ്മറഞ്ഞു പോയ തമ്പുരാക്കന്മാരുടെ ഓർമ്മ നിലനിർത്താനുള്ള ധൂർത്ത് തിരുനാളുകൾ. രാജഭരണവും പോയി, ചിത്തിര തിരുനാൾ മഹാരാജാവ് പാവം, മരിച്ചും പോയി. ഇനി എന്തിനാണ് ആ പേരിലുള്ള ഒരു ദുരാചാരം? അതും ദേവസത്തിന്റെ ചിലവിൽ?മരിച്ചു പോയ ഒരാളിന് വേണ്ടി ഒറ്റ കർമ്മമേ ചെയ്യാവൂ. ബലി. മറ്റൊരു പൂജയും ശാസ്ത്രം അനുവദിക്കുന്നില്ല. ഒരാൾ മരിക്കുമ്പോൾ പിന്നെ നില നിൽക്കുക മരിച്ച നക്ഷത്രവും തിഥിയുമാണ്- ഇത് കടുത്ത ആചാര ലംഘനമാണ്. മരിച്ചുപോയ ഒരാളുടെ ജീവിച്ചിരുന്നപ്പോൾ ഉള്ള നക്ഷത്രത്തിൽ പൂജ കഴിപ്പിക്കുന്നത് ഹൈന്ദവ ആചാര പ്രകാരം കടുത്ത പാപമാണ്. അതും അയ്യപ്പൻറെ തിരുനടയിൽ.

Top