ശ്രീറാമിനെ രക്ഷിച്ചെടുക്കാൻ കരുക്കള്‍ നീക്കിയത് ആരോഗ്യവകുപ്പിലെ ഉന്നതര്‍..!! ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ഊമക്കത്ത്

മദ്യപിച്ച് അതിവേഗതിയില്‍ വാഹനമോടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കുവാന്‍ നടന്ന ഒത്തുകളി വ്യക്തമാക്കി ഊമക്കത്ത്. അപകടം നടന്നയുടന്‍ ശ്രീറാം രക്ഷതേടി ആദ്യം വിളിക്കുന്നത് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മെയ് 31 ന് റിട്ടയര്‍ ചെയ്ത റിട്ടയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെയും ഒരു ഡോക്ടര്‍ സുഹൃത്തിനെയുമാണെന്ന് കത്തില്‍ പറയുന്നു. ഈ റിട്ടയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായി വഫ ഫിറോസിനും അടുത്ത ബന്ധമുണ്ടെന്നും കത്തിലുണ്ട്.

തെളിവ് നശിപ്പിക്കാനായി ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാനുള്ള സമയക്രമം വൈകിപ്പിച്ചത് ഈ ഉന്നതകളുടെ നിര്‍ദേശപ്രകാരമാണ്. കൂടാതെ ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നു ഫയലില്‍ കുറിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സ്ഥലം മാറ്റാനും നീക്കം നടന്നുവെന്നും കത്തില്‍ പറയുന്നു. കത്തിലെ പ്രധാന വിവരങ്ങള്‍ ചുരുക്കി വശങ്ങളിലായി എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. ടൈംസ് ഓഫീസ് ഇന്ത്യയുടെ ഓഫീസിലാണ് ശ്രീറാമിനെ രക്ഷപ്പെടുത്തുവാന്‍ ആരോഗ്യവകുപ്പില്‍ നടന്ന നാടകം വ്യക്തമായി വിവരിച്ചുള്ള കത്ത് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തിന്റെ പൂര്‍ണ രൂപം:

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹന അപകടം ഉണ്ടാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സംഭവം നടന്നയുടന്‍ ദേഹപരിശോധനയ്ക്ക് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുചെല്ലാന്‍ പോലീസ് തീരുമാനിച്ചതോടെ, ശ്രീറാം വെങ്കിട്ടരാമന്‍ ഫോണ്‍വഴി ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മെയ് 31 ന് റിട്ടയര്‍ ചെയ്ത റിട്ടയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെയും ഒരു ഡോക്ടര്‍ സുഹൃത്തിനെയും വിവരം അറിയിച്ചു.

 

വെങ്കിട്ടരാമനെ ദേഹപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ ആരോഗ്യവകുപ്പിലെ പ്രധാന മൂന്ന് ഉന്നതകള്‍ ഫോണ്‍വഴി ആശുപത്രിയിലേക്ക് ബന്ധപ്പെടുകയും വെങ്കിട്ടരാമന്റെ ഡോക്ടര്‍ സുഹൃത്ത് ആശുപത്രിയില്‍ പാഞ്ഞ് എത്തുകയും ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.എല്‍ സരിത, ആരോഗ്യവകുപ്പ് മെഡിക്കല്‍ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ബിന്ദുമോഹന്‍, ആരോഗ്യവകുപ്പ് വിജിലന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ശ്രീലത എന്നിവരാണ് ആശുപത്രിയില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടത്.

ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കരുതെന്നും പരിശോധനയ്ക്ക് വിടരുതെന്നുമാണ് നിര്‍ദേശം. ഇതിനെതിരെ ആക്ഷേപം ശക്തമായതോടെ തെളിവ് നശിപ്പിക്കാന്‍ കണക്കിന് സമയക്രമം വൈകിപ്പിച്ചതും ഈ ഉന്നതകളുടെ നിര്‍ദേശം അനുസരിച്ചാണ്. ശ്രീറാമിന്റെ വനിതാ സുഹൃത്തുക്കള്‍ വഫ ഫിറോസും ദേഹപരിശോധനയ്ക്ക് മുമ്പ് ആരോഗ്യവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മെയ് 31 ന് വിരമിച്ച ഐ.എ.എസ് ഉന്നതനെ ഫോണില്‍ ബന്ധപ്പെട്ടു. ഈ ഉന്നതനുമായി വഫ ഫിറോസിന് വളരെ വലിയ അടുപ്പമാണ് ഉള്ളത്. കവടിയാര്‍ സര്‍ക്കാര്‍ വീട്ടില്‍ റിട്ടയര്‍ ചെയ്തിട്ടും തങ്ങുന്ന ഈ ഉന്നതന്റെ വീട്ടില്‍ നിരന്തര സന്ദര്‍ശകയാണ് വഫ ഫിറോസ്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കണമെന്ന് വഫ ഈ റിട്ടയര്‍ ഐ.എ.എസ് കാരനോട് അപേക്ഷിച്ചതോടെ ആരോഗ്യവകുപ്പ് ഉന്നതകള്‍ക്കും ശ്രീറാം ചികിത്സയില്‍ കഴിയുന്ന പ്രൈവറ്റ് ആശുപത്രിക്കും ഇയാള്‍ നിര്‍ദേശം നല്‍കിയതിന് പുറമേ ആഭ്യന്തര വകുപ്പിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത വാര്‍ത്ത പുറംലോകം അറിഞ്ഞ് തുടങ്ങി. അതിനിടയില്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നു ഫയലില്‍ കുറിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഡയറക്ടറുടെ നിര്‍ദേശം അനുസരിച്ചില്ല എന്ന് കാണിച്ച് പ്രതികാര നടപടി ആരോഗ്യവകുപ്പ് ഉന്നത സ്വീകരിക്കുകയും എന്നാല്‍ സ്ഥലം മാറ്റുവാനുള്ള നീക്കം ആരോഗ്യവകുപ്പ് സെക്രട്ടറി ഡോക്ടര്‍ രാജന്‍ തടഞ്ഞു. ഡയറക്ടര്‍ ഇതിന് മുമ്പും പലരേയും രക്ഷിക്കുവാന്‍ അനധികൃത ഇടപെടലുകള്‍ നടത്തിയതിന് പരാതികള്‍ നിലവിലുണ്ട്…

Top