പ്രതിപക്ഷം നന്നാവില്ല!! പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത് . പാവങ്ങളോട് ക്രൂരത കാണിക്കുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് ചിന്തിക്കണം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും വീടില്ലാത്ത കുടുംബങ്ങള്‍ സ്വന്തമായ വീടിന്റെ അധിപന്‍മാരായി മാറിയിരിക്കുകയാണ് ഇന്നത്തെ ദിവസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.’ലൈഫ് മിഷനില്‍’ രണ്ട് ലക്ഷം വീട് പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2,14,762 എന്നത് നമ്മുടെ നാടിനെ സംബന്ധിച്ച് ഒരു ചെറിയ നമ്പര്‍ അല്ല. കേരളത്തില്‍ വീടൊരു സ്വപ്‌നമായി കരുതിയവര്‍, ആ സ്വപ്‌നത്തോടെ മണ്ണടിഞ്ഞവര്‍, അവരുടെയെല്ലാം ചിരകാല സ്വപ്‌നം ഈ മണ്ണില്‍ യാഥാര്‍ത്ഥ്യമാകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.


അതേസമയം ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പാവങ്ങളോട് നാട് സന്തോഷിക്കുന്ന സമയത്തി പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണിത്. ഇടുങ്ങിയ മനസുകൊണ്ട് ഒരു രാഷ്ട്രീയത്തിനും മുന്നേറാനാകില്ലെന്ന് പിണറായി പറഞ്ഞു. പാവങ്ങളോട് ക്രൂരത കാണിക്കുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് ആലോചിക്കണമായിരുന്നു. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർ‌ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം പുനർനിർമ്മിക്കുന്ന ഘട്ടത്തിലും പ്രതിപക്ഷം മാറിനിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ പ്രതിപക്ഷം നിർമ്മിച്ച വീടുകളുണ്ടെങ്കിൽ ക്രഡിറ്റ് എടുത്തോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനോടും നാടിന്റെ ഭാവിയോടും ക്രൂരത കാണിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നന്നാവുമെന്ന് കരുതാനാവില്ലെന്നും ഇനിയും യോജിച്ച് നീങ്ങാൻ അവസരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ ഭാവി വെല്ലുവിളി നേരിടുമ്പോൾ നിഷേധാത്മകനിലപാട് സ്വീകരിക്കരുതെന്നും മിഷൻ പദ്ധതിയിലൂടെ നിർമിച്ച രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയശേഷം മുഖ്യമന്ത്രി പറഞ്ഞു.

നാല് വര്‍ഷത്തിനുള്ളില്‍ വീട് ലഭ്യമാക്കുക എന്നായിരുന്നു ലക്ഷ്യം. തുടര്‍ന്ന് 5 ലക്ഷം കുടുംബങ്ങള്‍ ഉണ്ടെന്ന പ്രാഥമിക കണക്ക് ലഭിച്ചു. വീട് നല്‍കുന്ന എല്ലാ പദ്ധതികളും കൂട്ടിയോജിപ്പിച്ച് പൊതുപദ്ധതി ആരംഭിക്കുക.ലൈവ്‌ലിഹുഡ് ഇന്‍ക്ലൂഷന്‍ ഫൈനാന്‍ഷ്യല്‍ എംപവര്‍മെന്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ആദ്യാക്ഷരങ്ങള്‍ എടുത്തുചേര്‍ത്തുകൊണ്ട് ലൈഫ് എന്ന പദ്ധതിയ്ക്ക് രൂപം കൊടുത്തു. അതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു.പൂര്‍ത്തീകരിക്കാനായ വീടുകള്‍ക്കെല്ലാം ജനങ്ങളുടെ സഹായം ഉണ്ടായിരുന്നു. നാടും നാട്ടാരും എല്ലാവരും ഒത്തുചേര്‍ന്നതതോടെയാണ് ഇത് വിജയിപ്പിക്കാനായത്.

നമുക്ക് നമ്മുടേതായ ഒരു സംസ്‌കാരമുണ്ട്. ഈ നാടിന്റെ സംസ്‌കാരം. സന്താപത്തിലും സന്തോഷത്തിലും പങ്കുചേരുക എന്നതാണ് ആ സംസ്‌കാരത്തിന്റെ പ്രത്യേകത. വീട് സ്വപനമായിരുന്നവര്‍ക്ക് അത് നിര്‍മ്മിച്ചുനല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണ്. കൊല്ലത്ത് കടയ്ക്കലുള്ള തമിഴ്‌നാട്ടുകാരനായ അബ്ദുള്ള; അദ്ദേഹം കപ്പലണ്ടി വിറ്റ് ജീവിച്ച വ്യക്തിയായിരുന്നു. സ്ഥലം വാങ്ങിയാണ് വീടിനായി അദ്ദേഹത്തിന് സ്ഥലം നല്‍കിയത്.

ഇത്തരം പദ്ധതികളുടെ കാര്യങ്ങളില്‍ നമുക്കൊന്നിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് നമ്മള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന് പറയുന്നതിനര്‍ത്ഥമെന്ന് പ്രതിപക്ഷം ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെ ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവും, സ്ഥലത്തെ ലോക്‌സഭാംഗവും ഇവിടെ വേണ്ടതായിരുന്നു. അവര്‍ എത്തിയില്ല എന്ന് മാത്രമല്ല, ബഹിഷ്‌കരിക്കുന്നു എന്ന രാഷ്ട്രീയതീരുമാനമാണ് എടുത്തത്. പാവങ്ങളോടാണോ ഈ ക്രൂരത കാണിക്കേണ്ടത്.

ഞങ്ങള്‍ തുടങ്ങിയ പരിപാടിയില്‍ ബാക്കിയായതല്ലെ നിങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നാണ് ചെന്നിത്തല ചോദിച്ചത്. യുഡിഎഫിന്റെതായ പത്ത് വര്‍ഷക്കാലയളവ് ഇവിടെയുണ്ടായിരുന്നു. എന്നാല്‍ വീടുപണി തുടങ്ങി അത് പൂര്‍ത്തിയാക്കേണ്ടത് എങ്ങനെയെന്നാണ് ഈ സര്‍ക്കാര്‍ ആലോചിച്ചത്. ഇനി ഒന്നാം ഘട്ടത്തിന്റെ അവകാശം കോണ്‍ഗ്രസ് എടുക്കുന്നുവെങ്കില്‍ എടുത്തോളു. എന്നാല്‍ ഗുണഭോക്താക്കള്‍ കൂടി മാനസീകമായി അതിനോട് യോജിക്കണ്ടേ എന്നും മുഖ്യമന്ത്രി യുഡിഎഫിനോട് ചോദിച്ചു.

Top