കണ്ടൽ കാടുകളാൽ മൂടിയ പ്രദേശത്ത് ഉദയനും ഉമേഷും പീഡനത്തിനിരയാക്കിയത് ലീഗയടക്കം നിരവധി കുട്ടികളെയും സ്ത്രീകളെയും; ഒടുവിലെ ഇരയായത് ലിഗ… കാമദാഹമടക്കാനാകാതെ ലിഗയെ പീഡനത്തിനിരയാക്കിയത് മയക്കുമരുന്ന് നൽകിയും, ബലം പ്രയോഗിച്ചും! ബന്ധുക്കളായ കൊടുംപാതകികൾക്ക് വിനയായത് അവശേഷിപ്പിച്ച ജാക്കറ്റ്

കൊച്ചി:ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമായിരുന്നു ലീഗയുടെത് .പ്രതികൾ ലിഗയെ മയക്കുമരുന്നു നല്‍കി പീഢിപ്പിച്ചു!..ക്രൂരന്മാരായ പ്രതികളുടെ കാമ ദാഹം തീരാതെ വന്നപ്പോൾ വീണ്ടും പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത ലീഗെയെ കഴുത്തൊടിച്ച് കൊന്നു.ക്രൂരവും പൈശാചികവുമായ കൊലപാതകം .ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. നിലവില്‍ ഇവര്‍ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. മാര്‍ച്ച്‌ പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ലിഗയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ലിഗ എത്തി. ഓട്ടോറിക്ഷയിലാണ് ലിഗ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു.

ഇവിടെവച്ചാണ് ഉമേഷും ഉദയനും ലിഗയെ കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോറന്‍സിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ലിഗയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ലിഗയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. കഴുത്തുഞെരിച്ചാണു കൊലപ്പെടുത്തിയതെന്നും ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നും ഉമേഷും, ഉദയനും മൊഴി നൽകിയിട്ടുണ്ട്. മയക്കുമരുന്നു നല്‍കി ലിഗയെ പീഡിപ്പിച്ചെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നും പ്രതികള്‍ സമ്മതിച്ചു. ഇതിനിടെ നടന്ന ബലപ്രയോഗത്തിനിടെയാണ് ലിഗ മരിക്കുന്നത്. ഇരുവരും ഇതിന് മുൻപും ഇതേ സ്ഥലത്ത് വെച്ച് നിരവധി കുട്ടികളെയും സ്ത്രീകളെയും പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.

 

Top