എം.വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡ് എം.സ്വരാജ്‌

തിരൂര്‍: സി.പി.എം. നേതാവ്‌ എം.വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി എം.സ്വരാജ്‌. മലപ്പുറത്തു തിരൂരില്‍ നടക്കുന്ന ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സമ്മേളനത്തിലാണ്‌ സ്വരാജിന്റെ വിവാദ പരാമര്‍ശം ഉണ്ടായതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത് . പ്രവര്‍ത്തകരുടെ മുഖത്തുനോക്കി ചിരിക്കാത്തയാളാണ്‌ സംസ്‌ഥാന സെക്രട്ടറിയെന്ന വിമര്‍ശത്തിനു മറുപടിയായാണ്‌ സ്വരാജിന്റെ പ്രതികരണം.

 
ഇതോടെ പാര്‍ട്ടി നേതാവിനുള്ള അധിക്ഷേപം പിന്‍വലിക്കണമെന്നു വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനും സ്വരാജ്‌ വഴങ്ങിയില്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നേതാക്കളെ കപട വിനയം പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും. വിജയകുമാറിനെ പോലുള്ള കപട വിനയക്കാരുടെ മാതൃക കണ്ടാണ്‌ ഇവര്‍ വളര്‍ന്നതെന്നും സ്വരാജ്‌ തിരിച്ചടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മനസില്‍ ഒന്നുവച്ചു കൊണ്ടു കപട ചിരിക്കുന്ന വിജയകുമാറിനെപോലെ ചിരിക്കാന്‍ തന്നെ കിട്ടില്ലെന്നും സ്വരാജ്‌ പറഞ്ഞു. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ പ്രതിഷേധവുമായി എണിറ്റു. സ്വരാജ്‌ അനാവശ്യ പരാമര്‍ശം പിന്‍വലിച്ച്‌ സമ്മേളനത്തില്‍ മാപ്പുപറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പക്ഷെ സ്വരാജ്‌ വഴങ്ങിയില്ല. തുടര്‍ന്ന്‌ പൊതുചര്‍ച്ചക്കുള്ള മറുപടിയിലും കപടചിരി നടത്തുന്നവരാണെന്നു തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കളെന്നു സ്വരാജ്‌ ആവര്‍ത്തിച്ചു.

 
സ്വരാജിന്റെ ഈ നിലപട്‌ അനാവശ്യമായിപ്പോയെന്നാണ്‌ സമ്മേളനത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്‌. മുന്‍പ്‌ സി.പി.എം സംസ്‌ഥാന സമ്മേളനത്തിനിടയില്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാന്ദനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന്‌ വിധേയമാക്കണമെന്ന സ്വരാജിന്റെ പരാമര്‍ശം വിവാദമായിരുന്നു. വീണ്ടും പാര്‍ട്ടി സംസ്‌ഥാനകമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ നേതാവിനെതിരെയുള്ള സ്വരാജിന്റെ പ്രതികരണം സി.പി.എം നേതൃത്വത്തിനു തലവേദനയായിരിക്കുകയാണ്‌.

Top