സ്വന്തം ലേഖകൻ
തിരുവനന്തപുരം: മണ്ഡലത്തിലെ വോട്ടറായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ കോവളം എംഎൽഎ എം.വിൻസന്റ് എംഎൽഎക്കെതിരെ വർഷങ്ങൾ പഴക്കമുള്ള മറ്റൊരു ലൈംഗിക പീഡന പരാതിയും മറനീക്കി പുറത്തു വരുന്നു. ഇരുപതു വര്ഷം മുൻപ് കന്യാ സ്ത്രീ മഠത്തിൽ ചേരാനായി തിരുവനന്തപുരത്ത് താമസിച്ചു വന്നിരുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാലരാമപുരം കേന്ദ്രീകരിച്ചു നടന്ന സംഭവത്തിൽ അക്കാലത്ത് യുവതി പരാതി നല്കിയിരുന്നില്ലെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് വിൻസെന്റ് പരാതി ഒതുക്കി തീർക്കുകയായിരുന്നു എന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിലവിൽ ലൈംഗികപീഡനക്കുറ്റവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന എംഎൽഎയെ പുതിയ സംഭവത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്.