കൊടും ക്രൂരത; ദളിത് യുവാക്കളെ ക്രൂരമായി തല്ലിചതച്ചു, മുഖത്ത് കരി വാരി തേച്ചു, മലം തീറ്റിച്ചു;റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തി; ആറ് പ്രതികളുടെ വീടുകൾ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തി സർക്കാർ

മധ്യപ്രദേശിലെ ശിവ്പുരിക്ക് സമീപമുള്ള വര്‍ഘഡിയില്‍ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. ജാതവ് വിഭാഗത്തില്‍ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക വിഭാഗമായ കേവാത് വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു വ്യക്തിയുമാണ് ക്രൂരതയ്ക്ക് ഇരകളായത്.

അജ്മത് ഖാന്‍, വകീല്‍ ഖാന്‍, ആരിഫ് ഖാന്‍, ഷാഹിദ് ഖാന്‍, ഇസ്ലാം ഖാന്‍, രഹിഷ ബാനോ, സൈന ബാനോ എന്നിവര്‍ രണ്ട് യുവാക്കളേയും ക്രൂരമായി തല്ലിചതച്ച് മുഖത്ത് കരി വാരി തേച്ച ശേഷം മലം തീറ്റിക്കുകയായിരുന്നു. പിന്നാലെ റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തുകയും ചെയ്തു. യുവാക്കളില്‍ ഒരാളുടെ സഹോദരനാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുന്നത്. ഇരുവര്‍ക്കുമെതിരെ ലൈംഗികാരോപണമുന്നയിച്ചുകൊണ്ടാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളുടെ വീടുകൾ ബുൾ ഡോസർ ഉപയോഗിച്ച് തകർത്തു. വനംവകുപ്പിന്റെ ഭൂമിയിൽ അനധികൃതമായി വീടുകൾ പണിതു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീടുകൾ തകർത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top