കാണ്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിതനെ ജീവനോടെ ചൂട്ടുകൊന്നു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് വൃദ്ധനെ ചുട്ടുകൊന്നു. 90വയസുകാരനായ ചിമ്മയാണ് മൃഗീയമായ കൊലപാതകത്തിനിരയായത്. പ്രതി സഞ്ജയ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഹാമിര്‍പൂരിലെ ക്ഷേത്രത്തിലാണ് ഭക്തര്‍ക്ക് മുന്നില്‍വെച്ച് വൃദ്ധനെ അക്രമികള്‍ ജീവനോടെ കത്തിച്ചത്. ഭാര്യയും മകനും സഹോദരനും ഇയാളുടെ ഒപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. വൈകീട്ടാണ് മെയ്ദാനി ബാബ ക്ഷേത്രത്തില്‍ ഇവര്‍ പ്രവേശിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്കുണ്ടായിരുന്നു. സഞ്ജയ് തിവാരിയെന്നയാളാണ് ചിമ എന്നയാളെ തടഞ്ഞത്.എന്നാല്‍, വിലക്ക് അനുസരിക്കാതെ വൃദ്ധന്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. രോഷാകുലരായ സഞ്ജയും സംഘവും വൃദ്ധനെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും തീ കൊളുത്തുകയുമാണുണ്ടായത്. കണ്ട് നിന്ന ഭക്തര്‍ ഒന്നടങ്കം ഞെട്ടി തരിച്ചിരുന്നു, ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റിയില്ല.

Top