ഐഎസുമായി മലയാളികള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പിടിയിലായ അബ്ദുള്‍ റാഷിദ് വെളിപ്പെടുത്തുന്നു

isis

കാസര്‍കോട്: ഐഎസുമായി മലയാളികള്‍ക്ക് എങ്ങനെയാണ് ബന്ധം? കാണാതായവര്‍ ശരിക്കും ഐഎസില്‍ എത്തിയോ? ഇതിനൊക്കെയുള്ള ഉത്രം പിടിയിലായ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദ് വെളുപ്പെടുത്തുന്നു. ഐഎസുമായി മലയാളികള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബ്ദുള്‍ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായി അന്വേഷണ സംഘത്തിന് രഹസ്യമൊഴി ലഭിച്ചു. ജിഹാദിനെക്കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചും റാഷിദ് തുടര്‍ക്ലാസുകള്‍ നടത്തിയതായി ആരോപണ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റാഷിദിനും രണ്ടാംഭാര്യ യാസ്മിനുമെതിരെ യു.എ.പി.എ. ചുമത്തിയ കേസ് ഉടന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ.) ഏറ്റെടുത്തേക്കും. കേരളത്തില്‍നിന്ന് കാണാതായ 21 പേരും അഫ്ഗാനിസ്താനിലെ ഫിലാഫയില്‍ എത്തിയതായുള്ള ടെലിഗ്രാഫിക് മെസേജും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് റാഷിദിനെ ഒന്നാം പ്രതിയായാണ് കേസ് എടുത്തിട്ടുള്ളത്. നിരോധിത സംഘടനയ്ക്കുവേണ്ടി നിലകൊണ്ടതിന് യു.എ.പി.എ. നിയമത്തിലെ 38, 39 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തൃക്കരിപ്പൂര്‍ മേഖലയില്‍നിന്ന് കാണാതെപോയ പുരുഷന്മാരെ മാത്രം സംഘടിപ്പിച്ച് കഴിഞ്ഞവര്‍ഷമാണ് അബ്ദുള്‍ റാഷിദ് ജിഹാദിനെക്കുറിച്ച് തുടര്‍ ക്ലാസുകള്‍ നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. . ഖുര്‍ആന്‍ പഠനക്ലാസ് എന്നാണ് പുറമേയുള്ളവരെ ധരിപ്പിച്ചിരുന്നത്. ഐ.എസ്സിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ മാസികയായ ദാബിഖ് ഐ.എസ്.അനുകൂല ലേഖനങ്ങളുടെ പി.ഡി.എഫ്. എന്നിവ അബ്ദുള്‍ റാഷിദ് ശേഖരിച്ചിരുന്നു.

റാഷിദിന്റെ നീക്കങ്ങളെല്ലാം രഹസ്യസ്വഭാവമുള്ളതായിരുന്നു. അന്വേഷണ സംഘങ്ങള്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാവാത്ത വിധത്തിലായിരുന്നു ഇയാളുടെ ഇന്റര്‍നെറ്റ് ഉപയോഗം. സെര്‍ച്ച് ഹിസ്റ്ററിയില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് പിടികിട്ടാന്‍ ബുദ്ധിമുട്ടേറെയുള്ള ബ്രൗസറുകളോ സെര്‍ച്ച് എന്‍ജിനുകളോ ആണ് റാഷിദ് ഉപയോഗിച്ചിരുന്നത്. കേസില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലാണ് കേസ് എന്‍.ഐ.എ. ഏറ്റെടുക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരള പൊലീസ് കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍.ഐ.എ.യ്ക്ക് കൈമാറും. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പൂര്‍ത്തിയാനുള്ളത്.

Top