45 സ്ത്രീകള്‍ ശബരിമലയിലേയ്ക്ക്!!! അനുവദിക്കില്ലെന്ന് കെപി ശശികല

കോട്ടയം: ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയിലെ 45 സ്ത്രീകള്‍ നാളെ മലകയറാനെത്തും. എന്നാല്‍ ഇവരെ മലകയറാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല പ്രസ്താവിച്ചു.

ഇതുവരെ ശബരിമലയില്‍ എത്തിയവരൊക്കെ മലകയറാതെ മടങ്ങിയതുപോലെ മനിതി സംഘവും മടങ്ങുമെന്ന് ശശികല പറഞ്ഞു. അയ്യപ്പന്‍ തന്നെ ഇവരെ മടക്കി അയക്കാനുള്ള വഴി കാണും. നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും അവര്‍ പറഞ്ഞു. ചിലപ്പോള്‍ അവര്‍ക്ക് തന്നെ സദ്ബുദ്ധി തോന്നി മടങ്ങി പോകാം. ചിലപ്പോള്‍ പൊലീസിനായിരിക്കും അങ്ങനെ തോന്നുക. എന്തായാലും യുവതികള്‍ മല കയറില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതി വിധി മുന്‍നിറുത്തി മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് ചെന്നെയില്‍ നിന്ന് രാത്രിയോടെ പുറപ്പെട്ടു കഴിഞ്ഞു. പല സംഘങ്ങളായി കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരുമിച്ച് മല കയറാനാണ് തീരുമാനം. ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ സംഘം കോട്ടയത്തേക്ക് തിരിച്ചുകഴിഞ്ഞു.

എന്തുവന്നാലും അയ്യപ്പദര്‍ശനം നടത്തുമെന്നാണ് മനിതി സംഘടന പ്രതിനിധികള്‍ പറയുന്നത് തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാമ ജപ പ്രതിഷേധം പോലെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം.

Top