ന്യൂസ് 18നിൽ ദളിത് മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമം; രാജീവ്, ലല്ലു, ദിലീപ്കുമാർ, പ്രകാശ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു

കൊച്ചി :ന്യൂസ് 18 ചാനലിൽ തൊഴിൽ പീഡനം മൂലം ദളിത് മാധ്യമപ്രവർത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ നാലു മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസ്. ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജ്, സീനിയർ ന്യൂസ് എഡിറ്റർ ലല്ലു ശശിധരൻപിള്ള, സീനിയർ അസോസിയേറ്റ് എഡിറ്റർ ബി ദിലീപ്കുമാർ, സി എൻ പ്രകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് . അതേസമയം എത്ര ഉന്നതരായാലും സ്ത്രീകൾക്ക് നേരെയുള്ള പീഡനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതിനിടെ വിഷയത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു. ചാനൽ എഡിറ്റർ രാജീവ് ദേവരാജിനെതിരെയാണ് കേസെടുക്കുന്നത്.  വഞ്ചിയൂർ പൊലീസ് കേസെടുത്ത ശേഷം കേസ് ഫയൽ തുമ്പ പൊലീസിനു കൈമാറിയതായി എസ്ഐ അറിയിച്ചു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ഐപിസി 34 ഉമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. മാനസികമായി പീഡിപ്പിച്ചതിനു ശേഷം രാജി ആവശ്യപ്പെട്ടതോടെ ചാനലിന്റെ ഓഫീസില്‍ വച്ചുതന്നെ ഗുളിക കഴിച്ച് മാധ്യമപ്രവർത്തക ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. പെര്‍ഫോമന്‍സ് മോശമാണെന്നു ചൂണ്ടിക്കാണിച്ചാണ് പുറത്താക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

യുവതിയെ മാനസികമായി തകർക്കാൻ ലല്ലു ശശിധരനും സിഎൻ പ്രകാശും ദിലീപ് കുമാറും ശ്രമിച്ചുവെന്നാണ് ആരോപണം. യുവതിയുടെ മൊഴി പൊലീസ് സൂക്ഷ്മമായി വിശകലനം ചെയ്യും. ദളിത് പീഡന വകുപ്പുകളും കേസിൽ ഉൾപ്പെടുത്തേണ്ടി വരും. അങ്ങനെ വന്നാൽ കേസ് കൂടുതൽ കടുക്കും. ഈ സാഹചര്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നവർക്ക് ദീർഘകാലം അഴിക്കുള്ളിലാക്കാനുള്ള സാധ്യത തെളിയും. ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളത്. ആരേയും അറസ്റ്റ് ചെയ്യിക്കാതിരിക്കാൻ നീക്കം സജീവമാണ്. അതിനിടെ പ്രതികളെല്ലാം ഇടതു പക്ഷ അനുഭാവികാളാണ്. ഈ സാഹചര്യം മുതൽക്കൂട്ടാക്കാൻ ചെറിയ വകുപ്പുകൾ ചുമത്തിക്കാനാണ് നീക്കം. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്ര വിചിത്രം ഫെയിമായിരുന്നു ലല്ലു. അവിടെ നിന്നാണ് ന്യൂസ് 18 കേരളയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴിയിലും ലല്ലുവിനെതിരെ പരാമർശമുണ്ടെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ രാജീവ് ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയും ലല്ലു മൂന്നാം പ്രതിയും സിഎൻ പ്രകാശ് നാലാം പ്രതിയുമാകുമെന്നാണ് സൂചന. സനീഷിനെ പ്രതിചേർക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ദളിത് പീഡന വകുപ്പ് ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് സനീഷിന് വേണ്ടിയാണെന്നാണ് ആക്ഷേപം. ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിന് ശേഷം തൊഴിലിടത്തെ പീഡനത്തിൽ അന്തിമ തീരുമാനം എടുക്കും. എന്നാൽ കടുത്ത തൊഴിൽ പീഡനമാണ് നടന്നതെന്നും. അതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ആരോപണമുണ്ട്. ഇത് തിരുവനന്തപുരത്തെ പത്രക്കാർ ഉയർത്തുന്നുണ്ട്. അതിനാൽ പെൺകുട്ടിയുടെ മൊഴിക്ക് അനുസരിച്ച് കേസെടുക്കേണ്ട അവസ്ഥയാണുള്ളത്.NEWS18 DALID

അതിനിടെ കേസിന്റെ ചുമതല കമ്മീഷണർ നേരിട്ട് ഏറ്റെടുത്തതായും സൂചനയുണ്ട്. എസ് ഐമാരുമായി കേസിന്റെ വിശദാംശങ്ങൾ കമ്മീഷണർ ചർച്ച ചെയ്തു. നിയമോപദേശം തേടി ചുമത്തേണ്ട വകുപ്പുകളിൽ തീരുമാനവും എടുക്കുമെന്നാണ് ലഭിച്ചുന്ന വിവരം. ഇതോടെ കേസ് കൂടുതൽ കടുക്കും. ഇത് മനസ്സിലാക്കിയാണ് അട്ടിമറി നീക്കങ്ങളുമായി ചില മാധ്യമ പ്രവർത്തകർ സജീവമാകുന്നത്. എന്നാൽ ഒന്നും വിലപോവില്ല. മംഗളം ഹണിട്രാപ് വിവാദത്തിൽ കുടുങ്ങിയപ്പോൾ സിഇഒ അജിത് കുമാർ അടക്കമുള്ളവർ അറസ്റ്റിലായി. അന്ന് ധാർമികത ഉയർത്തി നിന്നവരാണ് ഇപ്പോൾ ചാനൽ 18 കേരളയിലെ മാധ്യമ പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. മാധ്യമ പ്രവർത്തകയെ ആശുപത്രിയിലെത്തിച്ചപ്പോൾ ഓടിയെത്തി ഭഷ്യ വിഷബാധയെന്ന് ആശുപത്രിക്കാരെ തെറ്റിധരിപ്പിച്ചത് ഗുരുജി എന്ന് അറിയപ്പെടുന്ന ന്യൂസ് എഡിറ്ററായ സന്തോഷ് നായറാണെന്ന സൂചനയും ഉണ്ട്

ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കേണ്ട സാഹചര്യം ഉണ്ട്. നിലവലിൽ ഐപിസി 306, ഐപിസി 34 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ആദ്യത്തേത്. രണ്ടാമത്തേത് സംഘം ചേർന്ന് പീഡിപ്പിക്കലും. ഈ പ്രതിപട്ടികയിൽ ഗുരുജി ഇല്ല. എന്നാൽ കേസ് അട്ടിമറിക്കാൻ ഗുരുജി നീക്കം നടത്തുന്നുവെന്ന ആക്ഷേപം സജീവമാണ്. നിലവിൽ കൂടുതൽ വകുപ്പുകൾ ചുമതേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. ആർക്കും ഒരു ഇളവും നൽകരുതെന്ന് പൊലീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂസ് 18 ചാനലിൽ തൊഴിൽ പീഡനം മൂലം ദളിത് മാധ്യമപ്രവർത്തക ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം മാധ്യമപ്രവർത്തകർ പ്രതിഷേധിക്കാനൊരുങ്ങുകയാണ്.

കഴക്കൂട്ടത്തെ ന്യൂസ് 18 കേരള ആസ്ഥാനം ഉപരോധിക്കാൻ ഇവർ ഒരുങ്ങുതായാണ് സൂചന. രാജീവ് ദേവരാജ്, ഇ സനീഷ് ഉൾപ്പെടെയുള്ള മുതിർന്ന മാധ്യമപ്രവർത്തകരെ ഓഫീസിലേയ്ക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. പത്രപ്രവർത്തക യൂണിയൻ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുത്തിരുന്നു. മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേർന്നതിനാൽ കനത്ത സമരത്തിലേയ്ക്ക് നീങ്ങാൻതന്നെയാവും പത്രപ്രവർത്തക യൂണിയനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കഴക്കൂട്ടത്തെ ന്യൂസ് 18 കേരളം ആസ്ഥാനത്തിന് കമ്പനി അധികൃതർ പൊലീസ് സംരക്ഷണം തേടിയതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, യുവതിയുടെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ച തൊഴില്‍ പീഡനം തുടങ്ങിവെച്ചത് പ്രമുഖ മാധ്യമപ്രവർത്തകൻ സനീഷ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാനല്‍ പ്രഖ്യാപനത്തിനു ശേഷം ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ടീമില്‍ അംഗമായിരുന്ന യുവതിക്കെതിരെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒരു പടതന്നെ അണിനിരന്നുവെന്നും അവരുടെ സമ്മര്‍ദ്ദത്താലാണ് കമ്പനി യുവതിയെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രതികാര നടപടി കൈക്കൊണ്ടതുമെന്നാണ് സൂചനകള്‍.ന്യൂസ് 18 ചാനലിന്റെ മലയാളം വിഭാഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലൂടെ പുറത്താക്കുന്നതായി ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് ആത്മഹത്യാശ്രമം.

Top