കോട്ടയത്ത് 12കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം ;എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തിയതിനാലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് യുവതിയുടെ മൊഴി

സ്വന്തം ലേഖകൻ

കോട്ടയം: പന്ത്രണ്ടു വയസുകാരി മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ മൊഴി പുറത്ത്. കണ്ടത്തിൽ ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭർതൃവീട്ടുകാരുമായി അകന്നു കഴിയുന്നതിനാൽ അമ്മയും മകളും തനിച്ച് താമസിച്ച് വരികെയായിരുന്നു.എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നുമാന് ലൈജ പൊലീസിന് മൊഴി നൽകി.

അതേസമയം, ഇവർക്ക് മാനസികവിഭ്രാന്തിയുള്ളതായാണ് പൊലീസ് നൽകുന്ന സൂചന.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

ലൈജ മകളെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ലൈജയും ഉറക്കഗുളിക കഴിച്ചു.

പിന്നീടാണ് ഇവർ കിണറ്റിൽ ചാടിയത്.വീഴ്ചയിൽ പരിക്കേറ്റ മാതാവ് കിണറ്റിനുള്ളിൽ കിടന്ന് ബഹളം വച്ചതോടെ എത്തിയ നാട്ടുകാർ കരയ്ക്ക് കയറ്റിയതോടെ മകളെ കൊലപ്പെടുത്തിയ വിവരം ഇവർ പറഞ്ഞു.

തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കിണറ്റിൽ ചാടിയ ലൈജയിടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Top