മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസില്‍ മൊഴിയടുക്കുന്നു; രാജിവച്ച 34 പേരും ഹാജരാകണം

മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസില്‍ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണം വിഭാഗം അന്വേഷണം തുടങ്ങി. കേസില്‍ ഉള്‍പ്പെട്ടവരുടേയും മംഗളം ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്തിരുന്ന കേസുമായി ബന്ധപ്പെട്ടവരുടേയും മൊഴിയെടുക്കല്‍ ആരംഭിച്ചു. നേരത്തെ ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികളില്‍ സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരം വഴുതക്കാടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനോട് ചേര്‍ന്നുള്ള ഓഫീസിലാണ് മൊഴിയെടുക്കല്‍ ആരംഭിച്ചിട്ടുള്ളത്. വിവാദ വാര്‍ത്ത സംപ്രേഷണം ചെയ്തതിരുന്ന സമയത്തുണ്ടായിരുന്ന 34 പേരും രാജിവച്ചിരുന്നു. ഈ 34 പേരോടും മൊഴിയെടുക്കലിന്റെ ഭാഗമായി അന്വേഷണം സംഘം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആറ് പേരുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംപ്രേക്ഷണം ചെയ്ത ശബ്ദത്തിന്‍മേല്‍ ശാസ്ത്രീയ പരിശോധന നടത്തിയിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യം അന്വേഷണത്തിന്റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. നിരപരാധികളായ മാധ്യമപ്രവര്‍ത്തകരെ മംഗളം ചാനല്‍ മാനേജിമെന്റിലെ ഒരു വിഭാഗം ഉപയോഗിച്ചുവെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ മന്ത്രി ശശീന്ദ്രന്റെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടികള്‍ ഒഴുക്കിയെന്നും അതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സമെന്റ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഇത്തരത്തില്‍ ഫോണ്‍കെണി കേസുമായി ബന്ധപ്പെട്ട നിരവധി ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഹര്‍ജിക്കാര്‍ ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കുന്ന വേളയിലാണ് രഹസ്യന്വേഷണം വിഭാഗം നീക്കം ആരംഭിച്ചിട്ടുള്ളത്.

മംഗളം ടെലിവിഷനില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന എസ് വി പ്രദീപ് നല്‍കിയ ഹര്‍ജിയില്‍ അന്നത്തെ വാര്‍ത്താ വിഭാഗം തലവനായ എന്‍ പി സന്തോഷ് അടക്കം 15 ഓളം പേര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഇതിനിടെ ശബ്ദരേഖയില്‍ പറയുന്ന സ്ത്രീയല്ലാ പരാതി പിന്‍വലിച്ചതെന്നും ഇതിനിടെ ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്. ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ സാധിക്കുകയുള്ളൂവെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.

Top