അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് മന്ത്രിമാരും എംഎല്‍എമാരും; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: അധോലാക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് ബിജെപി നേതാക്കളുടെ വന്‍ നിര. മന്ത്രിമാരും എംഎല്‍എമാരും വിവാഹത്തിനെത്തി. വിവാഹത്തിന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബി.ജെ.പി നേതാവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ ഗരീഷ് മഹാജന്‍, ബി.ജെ.പി എം.ല്‍.എമാരായ ദേവ്‌യാനി ഫരണ്ടെ, ബാലാസാഹേബ് സനപ്, സീമ ഹിരയ് എന്നിവര്‍ക്കൊപ്പം നാഷിക് മേയര്‍ രഞ്ജന ഭനസി, ഡെപ്യൂട്ടി മേയര്‍ പ്രതാമേഷ് ഗിറ്റെ എന്നിവരും മറ്റ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് മെയ് 19ന് നടന്ന ദാവൂദിന്റെ മരുമകളുടെ വിവാഹ വിരുന്നിനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസിസ്റ്റന്‍ഡ് കമ്മീഷണറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമടക്കം പത്തിലാധികം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാഷിക് പോലീസ് കമ്മീഷണര്‍ രവീന്ദ്ര സിംഗാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിംഗാളിനോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹം ദാവൂദിന്റെ ഭാര്യയുടെ ബന്ധുവിന്റെതു തന്നെയാണെന്ന് സ്ഥിരീകരിച്ചതായി കമ്മീഷണര്‍ സിംഗാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിവാഹത്തില്‍ പങ്കെടുത്തതായും എന്നാല്‍ ആ കുടുംബത്തിന് ദാവൂദിനുമായുള്ള ബന്ധം അറിയില്ലായിരുന്നു എന്നും മന്ത്രി ഗിരീഷ് മഹാജന്‍ പ്രതികരിച്ചു. പ്രാദേശിക മുസ്ലിം മതപുരോഹിതനായ ശാഹറിന്റെ ക്ഷണപ്രകാരമാണ് വിവാഹത്തിനെത്തിയതെന്നും അദ്ദേഹം പ്രദേശത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സന്നദ്ധപ്രവര്‍ത്തകനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദിന്റെ കുടുംബത്തിലെ വിവാഹത്തില്‍ ബി.ജെ.പി നേതാക്കളും എം.എല്‍.എമാരും പങ്കെടുത്തത് വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിശ്വസ്തനായ മന്ത്രി ഗിരീഷ് മഹാജന്‍ വിവാഹത്തില്‍ പങ്കെടുത്തത് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

Top