പതിനാറുകാരിയെ ഫോണ്‍വിളിച്ച് വശീകരിച്ചു, പലയിടങ്ങളില്‍ കൊണ്ടുപോയി പീഡനം; ബിവറേജസ് ജീവനക്കാരനുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: പതിനാറുവയസുകാരിയെ ഫോണ്‍വിളികളിലൂടെ വശീകരിക്കുകയും പീന്നീട് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പേരില്‍ അടുത്തിടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തി. പിന്നീട് പോലീസ് കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തായത്. നാലുപേരെ ആലപ്പുഴ നോര്‍ത്ത് പോലീസും ഒരാളെ സൗത്ത് പോലീസുമാണ് അറസ്റ്റു ചെയ്തത്.

ആലപ്പുഴ കളര്‍കോട് താമരശ്ശേരിമനയിലെ കെ.പി. സുരേഷ് കുമാര്‍ (50), മുല്ലാത്ത് വാര്‍ഡ് തൈവേലിക്കകം തിരുമല വാര്‍ഡ് ഉള്ളാടന്‍പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന അജയഘോഷ് (27), ആറാട്ടുവഴി വാര്‍ഡ് വെളിപ്പറമ്പില്‍ വീട്ടില്‍ ബോണി (വര്‍ഗീസ്-22), തത്തംപള്ളി വാര്‍ഡ് രാധാ നിവാസില്‍ രാകേഷ് കുമാര്‍ (32), കരളകം വാര്‍ഡ് വെളുത്തേടത്ത് അനന്തപദ്മനാഭന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. സുരേഷ് കുമാര്‍ നെടുമുടിയിലെ ബിവറേജസ് വില്‍പ്പനശാലയിലെ ജീവനക്കാരനാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ഏഴുകേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top