പ്രധാനമന്ത്രിയുടെ അപരന്‍ കോണ്‍ഗ്രസിലേക്ക്; ജനങ്ങള്‍ ചോദിക്കുന്നത് കേട്ട് മടുത്തു

 ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ രണ്ട് ദിവസം മുമ്പ് രാവിലെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഞെട്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി തങ്ങളുടെ ഓഫീസിലേക്ക് വരുന്നു. നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസ് ഓഫീസില്‍ എന്ത് കാര്യം എന്ന് പ്രവര്‍ത്തകര്‍ ആലോചിച്ച് നില്‍ക്കവേ പ്രധാനമന്ത്രി അവരുടെ അടുത്തെത്തി. സൂക്ഷിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത്. അത് പ്രധാനമന്ത്രിയല്ല. പ്രധാനമന്ത്രിയുടെ അപരന്‍ അഭിനന്ദന്‍ പതക് ആയിരുന്നു.

മോഡിയുടെ അപരന്‍ ആണെന്ന് മനസ്സിലാക്കിയ പ്രവര്‍ത്തകര്‍ തങ്ങളുടെ 15 ലക്ഷം രൂപ എവിടെയെന്ന് ചോദിച്ച് അഭിനന്ദന്‍ പതകിന്റെ ചുറ്റിനും ചേര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രചരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിക്കാനായിരുന്നു അഭിനന്ദന്‍ പതകിന്റെ വരവ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത ആരാധകനായിരുന്നു അഭിനന്ദന്‍ പതക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നരേന്ദ്രമോഡിയോട് കടുത്ത സാദൃശ്യമുള്ളയാള്‍. ഇപ്പോള്‍ ഒരു തീരുമാനമെടുത്തിരിക്കുകയാണ്. അത് ബിജെപിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങാനാണ്. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ സ്വദേശിയായ അഭിനന്ദന്‍ പതക്ക് ഈ തീരുമാനമെടുത്തതിന് പറയുന്ന ഒരു കാരണമുണ്ട്. ആ കാരണം ഇതാണ്, എവിടെ അച്ഛേ ദിന്‍ എന്ന് ജനങ്ങള്‍ ചോദിക്കുന്നത് കേട്ട് മടുത്തുവെന്നാണ്. നേരത്തെ മോഡിക്ക് വേണ്ടിയും ബിജെപിക്ക് വേണ്ടിയും അഭിനന്ദന്‍ പതക് പ്രചരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ ബിജെപിയും പ്രധാനമന്ത്രിയും വാഗ്ദാന ലംഘനം നടത്തിയെന്നാണ് അഭിനന്ദന്‍ പതക് ഇപ്പോള്‍ പറയുന്നത്.

Top