നരേന്ദ്ര മോദി സര്‍ക്കാര്‍ പരസ്യം നല്‍കാന്‍ ചെലവഴിച്ച കോടികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്…  

 

 

ന്യൂഡല്‍ഹി : മൂന്നര വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 3755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. അച്ചടി, ഇലക്ട്രോണിക്, ഔട്ട്‌ഡോര്‍ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിച്ചുള്ള പ്രചരണത്തിനാണ് ഖജനാവില്‍ വിന്ന് ഇത്രയും തുക നീക്കിവെച്ചത്. ഇതുസംബന്ധിച്ച വിവരാവകാശ രേഖകള്‍ പുറത്തുവന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാറാണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യങ്ങള്‍ പൊതുസമക്ഷം എത്തിച്ചത്. റേഡിയോ,ഡിജിറ്റല്‍ ഫിലിം, ദൂരദര്‍ശന്‍, സമൂഹ മാധ്യമങ്ങള്‍, എസ്എംഎസ്, ടിവികള്‍ തുടങ്ങി ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന നല്‍കിയ പരസ്യങ്ങള്‍ക്കായി 1656 കോടി രൂപയാണ് ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായി 1698 കോടിയും ഹോര്‍ഡിങ്, പോസ്റ്ററുകള്‍, ലഘുലേഘകള്‍,കലണ്ടറുകള്‍ തുടങ്ങി ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്കായി 399 കോടിയും നീക്കിവെയ്ക്കുകയായിരുന്നു. അതേസമയം പല കേന്ദ്രപദ്ധതികളുടെയും വിളംബര പരിപാടികള്‍ക്കായി ബജറ്റില്‍ നീക്കിവെച്ച തുക ഇതിലും കുറവാണ്. കൂടാതെ മലിനീകരണ നിയന്ത്രണത്തിനായി മൂന്നുവര്‍ഷത്തിനിടെ കേവലം 56 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. 2015 ല്‍ മന്‍ കി ബാത്തിന്റെ പത്ര പരസ്യം നല്‍കാന്‍ മാത്രം 8.5 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

Top