മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും: മാധ്യമങ്ങളെയും ചോദ്യങ്ങളെയും പേടിക്കുന്ന പ്രധാനമന്ത്രിയെന്ന് ഗാര്‍ഡിയന്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാധ്യമങ്ങളോടുള്ള മനോഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാലിപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഇത് ചര്‍ച്ചയാവുകയാണ്. അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ മോദിയുടെ ഈ മാധ്യമപ്പേടിയെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 2014 ല്‍ അധികാരത്തിലേറിയിട്ട് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു അഭിമുഖം നല്‍കിയ മോദിക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനം. എ.എന്‍.ഐക്ക് എഴുതിത്തയാറാക്കിയ ഒരു അഭിമുഖം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കി അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍. ‘രചിച്ചുണ്ടാക്കിയ അഭിമുഖത്തിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പരിഹസിക്കപ്പെടുന്നു’ എന്ന തലക്കെട്ടോടെയാണ് ഗാര്‍ഡിയന്‍ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

‘കടുപ്പമേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാത്ത മോദിക്ക് മാധ്യമങ്ങളെ പേടിയാണെന്ന് ആരോപിക്കപ്പെടുന്നു’ എന്ന വാചകത്തോടെയാണ് ലേഖനത്തിന്റെ തുടക്കം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖം തിരക്കഥ രചിച്ചതാണെന്ന മാധ്യമപ്രവര്‍ത്തകരുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും വിമര്‍ശനങ്ങളും എടുത്തുകാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ മോദി മാധ്യമങ്ങളെ ഭയപ്പെടുകയാണെന്ന ആരോപണവും ഗാര്‍ഡിയന്‍ അതേപടി പകര്‍ത്തുന്നുണ്ട്. നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു വാര്‍ത്താസമ്മേളനം പോലും വിളിക്കാത്തതും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ‘മോദിക്ക് നിങ്ങള്‍ മാധ്യമങ്ങുടെ മുമ്പില്‍ വന്ന് ചോദ്യങ്ങളെ നേരിടാനുളള ധൈര്യമില്ല,’ എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വാക്കുകളും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങളെ കാണാത്തതില്‍ മോദിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം അവസാനം ഒരു അഭിമുഖം നല്‍കാന്‍ നിര്‍ബന്ധിതനായത്. ‘മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് പരിഹസിക്കപ്പെട്ട മന്‍മോഹന്‍ സിങ് പോലും നിരന്തരം മാധ്യമങ്ങളെ കാണാറുണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് മാധ്യമങ്ങളെ പേടിയില്ലെന്നും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ മാധ്യമങ്ങളിലൂടെ വ്യക്തമാക്കാറുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിട്ടുണ്ട്. വിദേശയാത്രകളിലും മന്‍മോഹന്‍ സിങ് മാധ്യമപ്രവര്‍ത്തകരെ കൂടെ കൂട്ടുമായിരുന്നു. ഒരേ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി തിരക്കഥയില്ലാത്ത സംഭാഷണം നടത്താറുണ്ടായിരുന്നത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നു,’ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മോദി മാധ്യമപ്രവര്‍ത്തകരെ കൂടാതെയാണ് വിദേശയാത്രകള്‍ നടത്താറുളളത്. ചോദ്യം ചെയ്യപ്പെടാന്‍ തയ്യാറാവാത്ത ഭരണാധികാരിയെ ജനാധിപത്യത്തിലെ ന്യൂനത ആയാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Top