അവിഹിത ബന്ധം; മൂന്നുമാസം ഗര്‍ഭിണിയായ മകളെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു

pregnancyphoto

നാഗ്പൂര്‍: കുടുംബത്തിന് അപമാനം ഉണ്ടാക്കിയ മകളെ 45കാരിയായ അമ്മ കൊലപ്പെടുത്തി. 19കാരിയായ മകള്‍ക്ക് അവിഹിത ബന്ധത്തില്‍ ഗര്‍ഭം ഉണ്ടാകുകയായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ മകളെയാണ് അമ്മ കൊന്നത്. വീട്ടില്‍വെച്ച് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ അമ്മ മുക്താബായിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്ന വാഡി സ്വദേശിയായ പെണ്‍കുട്ടി സമീപവാസിയായ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലാണ് കുട്ടി ഗര്‍ഭിണിയായത്. മകള്‍ ഗര്‍ഭിണിയാണെന്ന് കണ്ട അമ്മ മുക്താബായ് ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത് കുടുംബത്തിന് അപമാനമാകുമെന്ന ഭയമാണ് മുക്താബായിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം പുറത്തറിയാതിരിക്കാന്‍ മുക്താബായ് മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തോടെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സമീപവാസികളായ ചിലരാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് നല്‍കിയത്. വാഡി സ്റ്റേഷനിലെ വനിതാ എസ് ഐ എസ് കുട്ടേമറ്റെയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ മുക്താബായ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Top