തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു; നാദിർ ഷായും അപ്പുണ്ണിയും പ്രതികളാകും.ദിലീപിന്‍റെ സഹോദരനെപ്പറ്റിയും പൊലീസ് അന്വേഷണം

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നടിയെ ആക്രമിച്ച കേസി ല്‍ സംവിധായകന്‍ നാദിർ ഷായും നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളാകും. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ് . കൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും ഇവര്‍ മറച്ചുപിടിച്ചെന്നും അന്വേഷണം വഴിതിരിച്ചുവിടാൻ ദിലീപിനെ സഹായിച്ചെന്നും പൊലീസ് കണ്ടെത്തി .എന്നാല്‍ ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുള്ളതിന് തെളിവ് കിട്ടിയിട്ടില്ല. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരൻ അനൂപിനെ കണ്ടിരുന്നു . സംഭവം ഒതുക്കി തീർക്കാൻ അനൂപും സഹായിച്ചോയെന്ന് സംശയം. അനൂപിനേയും പൊലീസ് ചോദ്യം ചെയ്യും.
അതേസമയം ഗൂഢാലോചനയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണെന്നാണ് സൂചനകള്‍.കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മജിസ്ട്രേറ്റിന്റെ ചേമ്ബറില്‍ ആണ് കസ്റ്റഡി പരിഗണിച്ചത്. കോടതിയില്‍ നിന്നും നേരെ ആലുവ പൊലീസ് ക്ലബിലേക്കാണ് ദിലീപിനെ കൊണ്ടുപോവുക. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസത്തിനു ശേഷം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സാധാരണ പൊലീസ് അഞ്ച് ദിവസത്തിൽ അധികം കസ്റ്റഡി ആവശ്യപ്പെടാറുണ്ട്. എന്നാൽ ദിലീപിന്റെ കേസിൽ അതുണ്ടായില്ല.appunni

മൂന്ന് ദിവസം മാത്രമാണ് ചോദിച്ചത്. ഇതോടെ ദിലീപിനെതിരെ തെളിവ് ശേഖരണം പൂർത്തിയായെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയുമാണ് ഇന്ന് കോടതി പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്. ആലുവ സബ്ജയിലിൽനിന്ന് രാവിലെ 10.25ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. അഞ്ച് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ സബ്ജയിലിൽനിന്ന് കോടതിയിലെത്തിച്ചത്. ദിലീപിനെ ഹാജരാക്കാൻ കൊണ്ടുവരുന്നതറിഞ്ഞ് അങ്കമാലി കോടതി പരിസരത്ത് വൻ ജനാവലിയാണ് തടിച്ചുകൂടിയത്. കൂകിവിളിച്ചാണ് ജനങ്ങൾ ദിലീപിനെ വരവേറ്റത്. കോടതിക്കു മുന്നിൽ റോഡിന്റെ ഇരുവശവും ബാരിക്കേഡ് തീർത്താണ് പൊലീസ് സുരക്ഷ ഒരുക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top