നാദിർഷായെ ചോദ്യം ചെയ്യലിന് മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പരിശീലനം !..നാദിര്‍ഷായ്‌ക്ക് പരിശീലനം നല്‍കിയത് വൈറ്റിലയിലെ രഹസ്യ കേന്ദ്രത്തില്‍വച്ച്

കൊച്ചി :കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് സംവിധായകൻ നാദിര്‍ഷയ്‌ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി റിപ്പോർട്ട്.ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കി. മണിക്കൂറുകളോളം ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടു നിന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിന്റെ രീതി മുന്‍കൂട്ടി മനസിലാക്കി കൊടുക്കാനായിരുന്നു പരിശീലനം.

പൊലീസ് ആസ്ഥാനത്തുള്ള എഡിജിപിയാണ് നാദിർഷയ്ക്ക് പരിശീലനം നൽകിയത്. ഈ പൊലീസ് ഉദ്യോഗസ്ഥന്റെയും നാദിർഷായുടെയും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രഹസ്യ കേന്ദ്രത്തിലേക്ക് നാദിർഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അന്നത്തെ ഡിജിപിയായ ടിപി സെന്‍കുമാറിന് ലഭിച്ചിരുന്നു.എന്നാല്‍, വിവരങ്ങള്‍ അറിഞ്ഞിട്ടും സെന്‍‌കുമാര്‍ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ല. വിരമിക്കാൻ രണ്ടുദിവസം മാത്രം അവശേഷിക്കുന്നതിനാലും കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യയുമായുള്ള അകല്‍‌ച്ചയുമാണ് സെൻകുമാർ സംയമനം പാലിക്കാൻ കാരണമായത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയില്‍നിന്ന് പൊലീസ് സിസിടിവി പിടിച്ചെടുത്തു എന്ന റിപ്പോർട്ടും പുറത്തായി . കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്ക് തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. കടയില്‍ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്.കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ സ്ഥാപനത്തില്‍ ചെന്നതായി പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസിടിവി പിടിച്ചെടുത്തത്. എന്നാല്‍, ഒരുമാസംവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ആറുമാസം മുമ്ബുള്ള ദൃശ്യങ്ങള്‍വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നിര്‍ണായകമാകും. നാലഞ്ചു തവണവരെ ഓവര്‍റൈറ്റ് ചെയ്താലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് സി-ഡിറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top