കേരളത്തില്‍ വീണ്ടും നരബലിക്ക് ശ്രമം; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവല്ലയില്‍ വീണ്ടും നരബലിക്ക് ശ്രമം. തിരുവല്ല കുറ്റിപ്പുഴയിലാണ് യുവതിയെ നരബലി കൊടുക്കാന്‍ ശ്രമിച്ചത്. ദാമ്പത്യപ്രശ്‌നം പരിഹരിക്കുന്നതിനായി മാര്‍ഗം തേടിയെത്തിയ കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെ ആണ് ആഭിചാര കര്‍മ്മത്തിനിരയാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്.ഭര്‍ത്താവുമായുള്ള പ്രശ്‌നം പൂജാ വിധിയിലൂടെ പരിഹരിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ കുറ്റിപ്പുഴയിലെ ആഭിചാര കേന്ദ്രത്തില്‍ എത്തിച്ചത്. ഡിസംബര്‍ എട്ടിന് അര്‍ധരാത്രിയായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്പിളി  എന്ന ഇടനിലക്കാരിയാണ് യുവതിയെ ആഭിചാര കേന്ദ്രത്തില്‍ എത്തിച്ചത്. ഭര്‍ത്താവുമായി നേരത്തെ പ്രശ്‌നമുള്ളതായി അമ്പിളിയോട് യുവതി പറഞ്ഞിട്ടുണ്ടായിരുന്നു.ഇതിന് പരിഹാരം കാണാനായി യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് പൂജ നടത്തണം എന്നാണ് മന്ത്രവാദി പറഞ്ഞത്.

യുവതിയെ എത്തിയതോടെ മന്തവാദി കശം വരച്ച് യുവതിയുടെ ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തുകയായിരുന്നു. ശേഷം മന്ത്രവാദി വലിയ വാള്‍ എടുത്ത് യുവതി വെട്ടാനോങ്ങി.

ഇതോടൊപ്പം യുവതിയെ ബലി നല്‍കാന്‍ പോകുന്നു എന്നും വിളിച്ച് പറഞ്ഞു.ഈ സമയത്താണ് ഇടനിലക്കാരിയായ അമ്പിളിയുടെ പരിചയക്കാരന്‍ ഈ വീട്ടില്‍ എത്തുന്നതും കോളിംഗ് ബെല്‍ അടിക്കുന്നതും. ഇതോടെ നരബലി നല്‍കാനുള്ള ശ്രമം പാളുകയായിരുന്നു.

ഉടന്‍ തന്നെ യുവതി മുറിയില്‍ നിന്നോടി പുറത്തേക്ക് വരികയും വന്ന ആളോട് തന്നെ രക്ഷപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. പിന്നീട് നേരം പുലരും വരെ ഇയാള്‍ തനിക്കൊപ്പം ഇരുന്നു എന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

Top