ബ്രിട്ടീഷ് കോടതിയിലും പാകിസ്ഥാന് തിരിച്ചടി…!! 306 കോടി രൂപയുടെ കേസിൽ ഇന്ത്യക്ക് അനുകൂലമായി വിധി

സമീപകാലത്ത് ഇന്ത്യമായി കൊമ്പു കോര്‍ക്കുന്നിടത്തെല്ലാം പാക്കിസ്ഥാനെ കാത്തിരുന്നത് വലിയ തിരിച്ചടികളാണ്. അതിർത്തിയിലെ വിഷയത്തിലും കശ്മീരിന്റെ കാര്യത്തിലുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയിലാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ഒരു സ്വത്ത് തര്‍ക്കത്തിലും പാകിസ്ഥാന്‍ അടയറവ് പറഞ്ഞിരിക്കുകയാണ്. ബ്രിട്ടീഷ് കോടതിയില്‍ നടന്ന ഒരു കേസിലാണ് പാകിസ്ഥാനെതിരെ ഇന്ത്യക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്. ഇന്ത്യ വിഭജന സമയത്ത് നൈസാം ലണ്ടന്‍ ബാങ്കില്‍ നിക്ഷേപിച്ച തുക സംബന്ധിച്ച അവകാശ തര്‍ക്കത്തിലാണ് ഇന്ത്യയ്ക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി ബ്രിട്ടീഷ് ഹൈക്കോടതി വിധിയുണ്ടായത്.

നൈസാം ഉസ്മാന്‍ അലി ഖാന്റെ നിക്ഷേപമായ 35 ദശലക്ഷം പൗണ്ട് (306 കോടി രൂപ) സംബന്ധിച്ചാണ് കേസ് നിലനിന്നത്. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റിസ് മാര്‍ക്യുസ് സ്മിത്ത് വിധിച്ചു. സ്വത്തിന്‍ മേലുള്ള പാകിസ്താന്റെ അവകാശവാദങ്ങള്‍ കോടതി നിഷ്‌കരുണം തള്ളുകയും ചെയ്തു. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി യാതൊരു അര്‍ഹതയുമില്ലെന്നും കോടതി നിരീക്ഷിച്ചു. ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് കൈവശം വച്ചിരിക്കുന്ന നൈസാമിന്റെ സ്വത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ചേരാന്‍ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം വിസമ്മതിച്ചിരുന്നു. അധിനിവേശത്തെ ഭയന്ന് അദ്ദേഹം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹിം റഹിംത്തൂളയുടെ ലണ്ടന്‍ അക്കൗണ്ടിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒരു മില്യണ്‍ പൗണ്ട് കൈമാറി. ഈ പണം തന്റെ കുടുംബത്തിന്റേതാണെന്ന് നിസാമിന്റെ ഏഴാമത്തെ ചെറുമകന്‍ മുഖര്‍റാം ജാ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തെ ഇന്ത്യന്‍ സര്‍ക്കാരും പിന്തുണച്ചു.

എന്നാല്‍ മുമ്പ് ആയുധങ്ങള്‍ നല്‍കിയതിനു പകരമായി നൈസാം കൈമാറിയ ഫണ്ടാണിതെന്നും അതിനാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും 2013ല്‍ പാകിസ്ഥാന്‍ വാദമുന്നയിച്ചു. എന്നാല്‍ ഈ വാദത്തിന് തെളിവുകളില്ലെന്നു പറഞ്ഞ കോടതി പാക്കിസ്ഥാന്റെ വാദം തള്ളുകയായിരുന്നു. നൈസാമിന്റെ പിന്തുടര്‍ച്ചക്കാരനായ മുക്കാറം ഝായും അദ്ദേഹത്തിന്റെ സഹോദരന്‍ മുഫക്കം ഝായും സ്വത്തില്‍ അവകാശമുന്നയിച്ചതോടെ ഇന്ത്യ അവര്‍ക്ക് പിന്തുണ നല്‍കി.

നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്കിലാണ് ഹൈദരാബാദ് നൈസാം വന്‍തുക നിക്ഷേപിച്ചത്. നൈസാം ലണ്ടനില്‍ നിക്ഷേപിച്ച സ്വത്തുക്കള്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് മുക്കാറം ഝാക്കെതിരെ 2013ലാണ് പാകിസ്ഥാന്‍ പരാതി നല്‍കിയത്. ലണ്ടനിലെ റോയല്‍ കോര്‍ട്ടാണ് കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈദരാബാദ് നൈസാമിന്റെ ഏഴാമത്തെ പേരമകനാണ് മുക്കാറം ഝാ. അദ്ദേഹം ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസിക്കുന്നത്. കേസ് ആരംഭിക്കുമ്പോള്‍ മുക്കാറം കുട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ 80-ാം വയസില്‍ അനുകൂല വിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

Top