മണിപ്പൂരില്‍ സകല തന്ത്രങ്ങളും പയറ്റി കോണ്‍ഗ്രസ്സ്, അധികാരം നിലനിര്‍ത്താന്‍ കുതന്ത്രവുമായി ബിജെപി !!

ദില്ലി : നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഇത്തവണ ഭരണം പിടിക്കാനുള്ള സകല തന്ത്രങ്ങളും നേതൃത്വം പുറത്തെടുക്കുകയാണ്.

പതിവില്‍ നിന്നും വിപരീതമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. മൂന്നുതവണ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്ന 73കാരനായ ഒക്രോം ഇബോബി സിംഗിനെയായിരുന്നു കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കള്ളപണം വെളുപ്പിക്കല്‍ ആരോപിച്ച് ഇബോബിക്കും കുടുംബാംഗങ്ങള്‍ക്കും ഇ ഡിയുടെ നോട്ടമുണ്ട്. ഈ സാഹചര്യത്തില്‍ ഇബോബിയുടെ പേര് നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നില്ല. ഇബോബി അല്ലേങ്കില്‍ മുന്‍ പാര്‍ട്ടി അധ്യക്ഷനായ കോതുജാം ഗോവിന്ദ ദാസിന്റെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം ഇപ്പോള്‍ ബി ജെ പി യിലേക്ക് ചേക്കേറിയിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂവെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നമേര്‍ക്പം ലോകേന്‍ സിംഗ് പ്രതികരിച്ചത്. കോണ്‍ഗ്രസ് 32 സീറ്റുകള്‍ നേടി ഭരണം പിടിക്കും, തുടര്‍ന്ന് പാര്‍ട്ടി എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ കണ്ടെത്തും, ലോകേന്‍ സിംഗ് പറഞ്ഞു.

2017 ല്‍ സംസ്ഥാനത്ത് 28 സീറ്റുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 21 സീറ്റ് നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുമായി സഖ്യത്തില്‍ അധികാരത്തിലേറി. അതേസമയം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നിരവധി എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് മറുകണ്ടം ചാടി.

നിലവില്‍ 13 പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ അവശേഷിക്കുന്നത്. എന്നാല്‍ എം എല്‍ എമാരുടെ മറുകണ്ടം ചാടിച്ച ബി ജെ പി നീക്കം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന യഥാര്‍ത്ഥ നേതാക്കളെ കണ്ടെത്താന്‍ സഹായിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്.

എം എല്‍ എമാരുടെ കൂടുമാറ്റം കോണ്‍ഗ്രസിനെ യാതൊരു തരത്തിലും ബാധുക്കില്ല. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ നിരവധി ബി ജെ പി നേതാക്കളും മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയിട്ടുണ്ടെന്നും ലോകേന്‍ സിംഗ് പറഞ്ഞു.

ഇത്തവണ കോണ്‍ഗ്രസ് വിജയിക്കും. ബി ജെ പി സര്‍ക്കാര്‍ എല്ലാ നിലയിലും പരാജയപ്പെട്ടു. സര്‍ക്കാര്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയില്ല, സര്‍വ്വത്ര അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് ബി ജെ പി എന്ന് ലോകേന്‍ പറഞ്ഞു.

Top