സ്വന്തം ലേഖകൻ
ഗുഡ്ഗാവ്: ഭാര്യയും ഭർത്താവും തമ്മിൽ വീട്ടിൽ വഴക്കുണ്ടാകുക സ്വാഭാവികമാണ്. ഇത്തരത്തിൽ വഴക്കുണ്ടായതിനെ തുടർന്നു ഭാര്യ ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചു. ഇതേച്ചൊല്ലിയുണ്ടായ വൈരാഗ്യത്തിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ജോഗ്‌ന കേരയിലാണ് സംഭവം. ലൈംഗിക ബന്ധത്തിന് തയ്യാറാവാതിരുന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. 35കാരനായ സഞ്ജീവ് കുമാറാണ് തൻറെ ഭാര്യ സുമനെ കൊലപ്പെടുത്തിയത്. 10 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. രവി കുമാർ എന്ന സുമൻരെ ബന്ധുവിൻരെ പരാതിയിൽ കേസെടുത്ത പോലീസ് സഞ്ജീവിനും ആറ് കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനിടെ പെയിൻറിംഗ് തൊഴിലാളിയായ സഞ്ജീവ് പോലീസിനോട് കുറ്റം സമ്മതം നടത്തുകയും നടന്ന സംഭവങ്ങൾ വിവരിക്കുകയും ചെയ്തുു.
ഭാര്യ ലൈംഗിക ബന്ധം നിരസിച്ചതിനെ തുടർന്നുണ്ടായ വഴക്കിനെ തുടർന്നാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. തനിയ്ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ഉള്ളതുകൊണ്ടാണ് ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിക്കാതിരുന്നതെന്നും ഇയാൾ പിന്നീട് പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത കുരുക്ഷേത്ര സർവ്വകലാശാല പോലീസ് സഞ്ജീവിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിയിൽ ഇരുവരും തമ്മിൽ ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.