അമേരിക്ക–ഉത്തരകൊറിയ–ഇറാൻ നേര്‍ക്കുനേർ:ആക്രമിക്കാൻ ഉത്തര കൊറിയ, മിസെലുകൾ വിന്യസിച്ചു, ലോകം പരക്കെ ആശങ്കയിൽ .ഹൈഡ്രജൻ ബോംബ് ഭീതിയിൽ ഹവായ്, മുന്നൊരുക്കം തുടങ്ങി

സോള്‍: ലോകം മൂന്നാം ലോകമഹായുദ്ധഭീതിയിൽ !..ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തര കൊറിയ വിന്യസിച്ചു.തലസ്ഥാനമായ പ്യോംഗ് യാംഗിന്റെ വടക്കന്‍ പ്രദേശത്തെ സനുമില്‍ സ്ഥിതി ചെയ്യുന്ന മിസൈല്‍ ഗവേഷണ വികസന കേന്ദ്രത്തില്‍ നിന്ന് മിസൈലുകള്‍ ലോഞ്ച് പാഡിലേക്ക് മാറ്റിയതായാണ് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദക്ഷിണ കൊറിയയിലെ വാര്‍ത്താ ഏജന്‍സി കെ.ബി.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും വീണ്ടും വാക്പോര് തുടങ്ങിയതോടെ അമേരിക്കയും സമീപ പ്രദേശങ്ങളും വലിയൊരു ഭീതിയിലാണ്. ഹൈഡ്രജൻ ബോംബ് ഭീഷണി ഉയർത്തുന്ന കിം ജോങ് ഉന്നിന്റേതും മറുഭാഗത്ത് ട്രംപിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഉത്തരകൊറിയൻ അണ്വായുധത്തെ നേരിടാൻ ഹവായ് ദ്വീപുകാർ പ്രത്യേകം മാർഗനിർദ്ദേശങ്ങൾ വരെ പുറപ്പെടുവിച്ചു കഴിഞ്ഞു. അണുബോംബ് വീണാൽ മിനിറ്റുകള്‍ക്കുള്ളില്‍ എന്തൊക്കെ രക്ഷാനടപടികളാണ് സ്വീകരിക്കേണ്ടതെന്നും എങ്ങനെയാണ് അഭയ കേന്ദ്രങ്ങളില്‍ എത്തേണ്ടതെന്നും ഇതില്‍ പറയുന്നുണ്ട്. ബോംബ് വീണാൽ 12 മുതൽ 15 മിനിറ്റിനു സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ആശങ്കകളും മൂന്നാം ലോകമഹായുദ്ധ ഭീഷണികളും തന്നെയാണ് ഇതിനു പിന്നില്‍. അങ്ങനെ സംഭവിച്ചാൽ 14 ലക്ഷത്തിലധികം വരുന്ന ദ്വീപിലെ ജനസമൂഹം മുഴുവന്‍ ഇല്ലാതകും. ഉത്തര കൊറിയയെ നേരിടാൻ ജൂലൈ അഞ്ചിന് അമേരിക്ക സേനയെ വിന്യസിച്ചിരുന്നു. ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച ശേഷമായിരുന്നു ഇത്. അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇത്തരമൊരു മിസൈൽ അമേരിക്കയുടെ ഭാഗത്തേക്ക് വിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നു സൂചനകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റു ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.അമേരിക്കയുടെ ഗുവാമിലെ സൈനിക താവളം, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവടങ്ങളെ ലക്ഷ്യമാക്കിയാണ് ആണവ മിസൈലുകള്‍ വിന്യസിച്ചതായാണ് അനുമാനം.അമേരിക്കയും സഖ്യകക്ഷികളും ആക്രമിക്കുന്നതിനു മുന്‍പ് അങ്ങോട്ട് കയറി ആക്രമിക്കുക എന്നതാണ് കിം ജോങ് ഉന്നിന്റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്ത.

ഒരു ലോക മഹായുദ്ധത്തിലേക്ക് തന്നെ കാര്യങ്ങള്‍ ചെന്നെത്തുമോ എന്ന സംശയം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്.ഉത്തര കൊറിയയെ ചൈന ‘ശാസിച്ചിട്ടുണ്ടെങ്കിലും’ ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ചൈന എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.അയല്‍ രാജ്യമായ ഉത്തര കൊറിയയെ ആക്രമിച്ച് അമേരിക്ക പിടിമുറുക്കിയാല്‍ അത് തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാവുമെന്ന ഭയം ചൈനക്കുണ്ട്.അതേ സമയം തന്നെ ഉത്തര കൊറിയയെ വല്ലാതെ പോത്സാഹിപ്പിച്ചാല്‍ അതും ഭാവിയില്‍ ഭീഷണിയാവുമെന്ന ഭയവും ചൈനീസ് ഭരണകൂടത്തിനുണ്ട്.

ഇന്ന് അമേരിക്കയെ വെല്ലുവിളിക്കുന്നവര്‍ നാളെ ചൈനയെ വെല്ലുവിളിക്കുമെന്ന മുന്നറിയിപ്പ് നയതന്ത്ര വിദഗ്ദരും ശക്തമായി നല്‍കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നീക്കങ്ങളെ അതീവ ഗൗരവമായാണ് ചൈനയും കാണുന്നത്.മദ്ധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -12, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -14 എന്നിവയില്‍ ചിലതാണ് വിന്യസിച്ചതെന്നാണ് സൂചന. സനുമിലെ ഗവേഷണ കേന്ദ്രത്തില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ നിര്‍മിക്കുന്നത്.

നേരത്തെ, രണ്ടു തവണ വടക്കന്‍ ജപ്പാനിലെ ഹൊക്കൈദോയ്ക്ക് മുകളിലൂടെ ഉത്തര കൊറിയ മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. 3700 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിച്ച മിസൈല്‍ കടലില്‍ പതിക്കുകയായിരുന്നു.ഉത്തരകൊറിയയുടെ ഈ നീക്കത്തെ അമേരിക്ക വിശേഷിപ്പിച്ചത് ‘അപകടകരമായ വിപുലീകരണം’ എന്നായിരുന്നു. ട്രംപിന്റെ ഭരണനിര്‍വഹണത്തിനു തന്നെ വിഘാതമാവുന്ന വെല്ലുവിളിയായി അത് ഉയര്‍ന്നിരിക്കുന്നു. ഈ സംഭവം കഴിഞ്ഞു ആഴ്ചകള്‍ക്കു ശേഷമാണ് ആണവ ആക്രമണത്തെ അതിജീവിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഹവായ് ദ്വീപിൽ പുറത്തിറക്കിയത്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അഭയം തേടുന്നത് എങ്ങനെയാണെന്നും നിർദേശങ്ങളിലുണ്ട്. പുസ്തകമായി പുറത്തിറക്കിയ നിർദ്ദേശങ്ങൾ റേഡിയോ, ടെലിവിഷൻ ചാനലുകള്‍ വഴിയും നൽകിയിരുന്നു. അണ്വായുധ ആക്രമണത്തെ ചെറുക്കാനുള്ള സംവിധാനങ്ങൾ ഹവായ് ദ്വീപിൽ ഇല്ല. പ്രത്യേകം അഭയസ്ഥാനങ്ങളുമില്ല.

Top