അഴിമതിക്കാരെ മോഡി സംരക്ഷിക്കുന്നു: ദമ്മാം ഒ ഐ സി സി

ദമ്മാം: ദല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ട്ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നവീകരണത്തില്‍ വന്‍ അഴിമതി നടത്തിയെന്ന് ബി ജെ പി യുടെ എം പി കീര്‍ത്തി ആസാദ് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജി വയ്ക്കണമെന്ന് ദമ്മാം ഒ ഐ സി സി ആവശ്യപ്പെട്ടു. അഴിമതിയ്ക്കെതിരെ കുരിശുയുദ്ധം നടത്തുമെന്ന് പറഞ്ഞ ബി ജെ പി യും മോഡിയും അഴിമതിക്കാരുടെ സംരക്ഷകരായി മാറുന്ന വിരോധാഭാസമാണ് ഇന്ത്യയില്‍ നടക്കുന്നത്.

ലളിത് മോഡിയുടെ കമ്പനിയുമായുള്ള അവിഹിത ഇടപാടുകളില്‍ പങ്കാളിയായ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി വസുന്ധരാജ സിന്ധ്യ, ഇന്ത്യയിലെ പിടികിട്ടാപ്പുള്ളിയായി ലണ്ടനില്‍ കഴിയുന്ന ലളിത് മോഡിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത സുഷമാ സ്വരാജ്, മത സ്പര്‍ദ്ധ വളര്‍ത്തുന്ന അസഹിഷ്ണുതാപരമായ പ്രസ്താവനകള്‍ നടത്തിയ മന്ത്രിമാര്‍ എന്നിവരെയൊക്കെ നരേന്ദ്ര മോഡി സംരക്ഷിക്കുകയാണ്. അഴിമതിയും അധികാര ദുര്‍വിനിയോഗവും മത സ്പര്‍ദ്ധാ പ്രചാരണവും നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ചയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന്റെ ഓഫീസില്‍ സി ബി ഐ യെക്കൊണ്ട് റെയ്ഡ് നടത്തിയത് അരുണ്‍ ജെയ്റ്റ്ലിക്കെതിരായ ഫിറോസ്‌ ഷാ കോട്ട്ലാ അഴിമതിക്കേസിന്റെ ഫയലുകള്‍ കണ്ടെടുക്കുന്നതിനായിരുന്നുവെന്നുള്ള ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളെയും അധികാര സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തങ്ങളുടെ ഇംഗിതം നടപ്പാക്കുകയാണ് ബി ജെ പിയും നരേന്ദ്രമോഡിയുമെന്ന് ദമ്മാം ഒ ഐ സി സി പ്രസ്താവനയില്‍ വ്യക്തമാക്കി.

Top