മകളുടെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ജിഹാദി സംഘത്തിൽ എത്തിക്കാൻ നീക്കം.നേഴ്‌സിന്റെ പരാതി.മകളുടെ നഗ്ന ചിത്രങ്ങളും തനിക്കും മരുമകനും അയച്ചു നല്കിയയതായും പരാതിയിൽ

കൊച്ചി:കേരളത്തിൽ വീണ്ടും ജിഹാദികളുടെ മതപരിവർത്തന നീക്കാം നടത്തുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് .മകളുടെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ജിഹാദി സംഘത്തിൽ എത്തിക്കാൻ നീക്കമെന്ന് ആരോപിച്ചു ഇസ്രായേലിൽ നേഴ്‌സായി സേവനമനുഷ്ഠിക്കുന്ന മാതാവ് രംഗത്ത്. എഴുമറ്റൂർ ചാലാപ്പള്ളി സ്വദേശിയായ വീട്ടമ്മയാണ് തന്റെ മകളെ ലവ് ജിഹാദിൽ കുടുക്കി കൊണ്ട് പോകുന്നതിനു വേണ്ടി കണ്ണൂർ സ്വദേശിയായ മുനീബും കോഴിക്കോട് ആയുർവേദ ഡോക്ടറും ചേർന്നു ശ്രമിക്കുന്നതായി ഐജിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

മകളുടെ നഗ്ന ചിത്രങ്ങളും തനിക്കും മരുമകനും അയച്ചു നല്കിയയതായും പരാതിയിൽ പറയുന്നുണ്ട്. യുവതിയും മുബീഷും തമ്മിൽ പ്രണയത്തിലായിരുന്നപ്പോളാണ് ന-ഗ്ന ചിത്രങ്ങൾ പകർത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മുബീഷ് യുവതിയുടെ ന-ഗ്നചിത്രം കോഴിക്കോട് ആയുർവേദ ഡോക്ടറായ യുവതിയ്ക്ക് കൊടുക്കുകയും അവരാണ് ചിത്രം പ്രചരിപ്പിച്ചതെന്നുള്ള സൂചനയുമാണ് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാവിന്റെ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്….. ഞാൻ ഇസ്രായേലിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്. എനിക്ക് ഒരു മകനും മകളുമാണുള്ളത്. മകൾ സൗദിയിൽ നേഴ്‌സാണ്. മകനും മരുമകനും ദുബായിലാണ്. മകന്റെ ഭാര്യയും കുഞ്ഞുങ്ങളും എന്റെ ഭർത്താവും ചാലപള്ളിയിലെ പള്ളിയിലെ എന്റെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ മാർച്ച് 23ന് എന്റെ മെസ്സഞ്ചറിൽ മകളുടെ കുറച്ച് ചിത്രങ്ങൾ മുനീബ് എന്നയാൾ അയക്കുകയുണ്ടായി. കൂടാതെ എന്റെ മകനും മുനീബ് എന്നയാൾ ഇതേ മെസ്സേജ് അയച്ചു. ഇതിനെതിരെ നിന്നാൽ മകന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞു മെസ്സേജ് അയച്ചതായി പരാതിയിൽ പറയുന്നു.

മെസ്സേജ് അയച്ച ആളുടെ ബാപ്പ ദുബൈ പൊലീസിലെ സി ഐ ഡി ആണ്. സംഭവം വെളിയിൽ ആയാൽ ഞങ്ങളുടെ ദുബൈയിലുള്ള മകനും പുറംലോകം കാണില്ലെന്നും പറഞ്ഞു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മകളുമായി സംസാരിച്ചപ്പോൾ അവൾ ഒന്നും വിട്ടു പറയുന്നില്ലെന്നും തന്റെ മകളെ മുനീബ് എന്നയാൾ വശത്താക്കുകയും നഗ്നചിത്രങ്ങൾ കൈവശമാക്കുകയും അതുവെച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നുള്ള കാര്യം മനസ്സിലായെന്നും മാതാവ് പറയുന്നു.

മകൾ സൗദിയിലെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോവുകയാണെന്നും അവിടുന്ന് മറ്റൊരു സ്ഥലത്തേക്ക് മൂന്നുവർഷത്തേക്ക് പോകുമെന്നും അവിടെ ഫോൺ പോലും ഉപയോഗിക്കാനുള്ള അനുമതി ഇല്ലെന്നും മകൾ കുറച്ചു ദിവസം മുൻപ് തന്നോട് പറഞ്ഞതായി മാതാവ് പറയുന്നു. എന്നാൽ നിലവിലുള്ള ജോലി മതിയെന്ന് പറഞ്ഞു മകളെ വഴക്കു പറയുകയും ചെയ്തു. മകൾ കാണിച്ച വിവരക്കേടിനെ തുടന്ന് എന്റെ മരുമകൻ ഭ്രാന്തമായ അവസ്ഥയിലാണിപ്പോൾ. മരുമകനെയും നാലു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെയും കളഞ്ഞിട്ടു മകൾ നാശത്തിലേക്ക് പോകുന്നത് എനിക്ക് സഹിക്കാൻ പോലും കഴിയില്ല. മകളുടെ നഗ്നചിത്രങ്ങൾ കോഴിക്കോടുള്ള ഒരു വനിതാ ആയുർവേദ ഡോക്ടറുടെ കൈവശമുണ്ടെന്നുള്ള കാര്യം എനിക്ക് മനസ്സിലായെന്നും, സംഭവത്തിൽ ആ സ്ത്രീക്ക് വ്യക്തമായ പങ്കുണ്ടെന്നും, മകനെയും നഗ്നചിത്രങ്ങൾ കാണിച്ചത് ആ സ്ത്രീയാണെന്നും കുട്ടിയുടെ മാതാവ് പറയുന്നു എന്നും ഒരു ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്യുന്നു .

സംഭവത്തിൽ ഞങ്ങളെ സഹായിക്കണമെന്നും ഞങ്ങളെ സഹായിക്കാൻ വേണ്ടി ആരുമില്ലെന്നും അത്യാവശ്യമായി സംഭവത്തിലെ എതിർകക്ഷിയെ വിളിച്ചുവരുത്തി നിയമ നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് യുവതിയുടെ മാതാവ് ഐജിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. തന്റെ മകളെ വിദേശത്തുനിന്നും തട്ടിക്കൊണ്ട് പോയി മറ്റുള്ള അറിയാത്ത രാജ്യങ്ങളിൽ കൊണ്ടു പോകുമോ എന്നുള്ള കാര്യത്തിൽ ഭയം ഉണ്ടെന്നും, അടിയന്തരമായി വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും, തങ്ങളുടെ കുടുംബത്തെ ആ-ത്മഹത്യാ വക്കിൽ നിന്നും രക്ഷിക്കണമെന്നും, കൂടാതെ മുനീബ് എന്ന ആളുടെ പേരും സ്ഥലവും ഫോട്ടോയും ഫേസ്ബുക്ക് ഐഡിയും അടക്കമുള്ള കാര്യങ്ങൾ ഇതിനോടൊപ്പം ചേർക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് യുവതിയുടെ പരാതി. കൂടാതെ സംഭവത്തിൽ ആയുർവേദ ഡോക്ടറെയും പ്രതിചേർത്ത് താങ്കളെ സഹായിക്കണമെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

Top