അയര്‍ലണ്ട് മനുഷ്യക്കടത്ത്;നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്;അന്വേഷണം ഊര്‍ജ്ജിതം

കോട്ടയം: മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും, ചതിയിലൂടെയും ലക്ഷങ്ങള്‍ കൈപ്പറ്റി കേരളത്തിലെ നെഴ്‌സുമാരെ അയര്‍ലണ്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തുന്ന കോട്ടയം ഒലിവര്‍ പ്ലെയ്‌സ്‌മെന്റ് എന്ന സ്ഥാപനത്തിനെരെ തിരെയും, സ്ഥാപന ഉടമകള്‍ക്കെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.സ്ഥാപനത്തിനെതിരെ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പരാതി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹറയ്ക് ലഭിക്കുകയും, അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു . അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഐ.പി.എസിനാണ്. അദ്ധേഹം ഈ കേസും, പ്രതികളുടെ വ്യാപക മനുഷ്യക്കടത്തും, വ്യാജരേഖാ നിര്‍മ്മാണം, ആള്‍മാറാട്ടം എന്നിവ ഗൗരവമായി അന്വേഷിക്കാന്‍ രണ്ട് സ്‌പ്പെഷ്യല്‍ ടീമിനെ രൂപീകരിച്ചു.അയര്‍ലന്റിലേ പ്രവാസി മലയാളികളായ ഒലിവര്‍ പ്ളേസ്മെന്റ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്ളേസ്മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെയാണ് ഡി.ജി.പിക്ക് പരാതി.കൂടാതെ ഇന്നസെന്റിനൊപ്പം നേഴ്സുമാരെ എത്തിക്കുന്ന ലീമെറിക്കിലെ പങ്കാളി റിക്രൂട്ട്മെന്റ് ഏജന്റ് അനില്‍ ആന്റണിയും പ്രതിപട്ടികയില്‍ അന്വോഷണത്തിലാണ് .

കേസില്‍ അന്വോഷണം ഒന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചും, മറ്റൊന്ന് തൊടുപുഴ ക്രൈംബ്രാഞ്ച് എസ്.പി. ഓഫീസ് കേന്ദ്രീകരിച്ചുമാണ്. ഈ രണ്ട് അന്വേഷണ ടീമുകളും പരാതിക്കാരനായ പായ്ച്ചിറ നവാസില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ചില സുഹൃത്തുക്കളായ അയര്‍ലണ്ട് മലയാളി നഴ്‌സുമാരില്‍ നിന്നും നേരിട്ടറിഞ്ഞതും, ഇതുസംബന്ധിച്ച് അവര്‍ അയച്ചുതന്ന തെളിവുകളും, ദേശീയ തലത്തില്‍ വാര്‍ത്താപ്രാധാന്യമുള്ള ഓണ്‍ലൈന്‍ ന്യൂസായ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്, പ്രവാസി ശബ്ദം എന്നിവയില്‍ വന്ന വിശദമായ വാര്‍ത്തകളും, മറ്റ് നിരവധി തെളിവുകളും മൊഴിയെടുക്കുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരാതിക്കാരന്‍ കൈമാറിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലന്റില്‍ കഴിഞ്ഞ 10വര്‍ഷമായി ഒലിവര്‍ പ്ളേസ്മെന്റ് എന്ന സ്ഥാപനം റിക്രൂട്ട്മെന്റ് നടത്തുകയും നേഴ്സുമാരില്‍ നിന്നും 5മുതല്‍ 10 ലക്ഷത്തിലധികവും തുക വാങ്ങിയതായി പരാതിക്കാരന്‍ തെളിവുകള്‍ സഹിതം മൊഴി നല്കി.മാത്രമല്ല അയര്‍ലന്റിലേ തൊഴില്‍ ഉടമ ഇവര്‍ക്ക് റിക്രൂട്ട്മെന്റ് ചിലവുകള്‍ എല്ലാം നല്കുന്നുണ്ട്. തികച്ചും സൗജന്യമായി നടത്തേണ്ട റിക്രൂട്ട്മെന്റാണ് പണം വാങ്ങി ചെയ്തത്.കോടികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വന്‍ ഗൂഡാലോചന നടത്തി.അതിനു ചുക്കാന്‍ പിടിച്ചത് വര്‍ഷങ്ങളായി നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ലീമെറിക്കിലെ അനില്‍ ആന്റണിയാണ്. പരസ്യവും പെയ്ഡ് വാര്‍ത്തയും എഴുതുന്ന ഒലിവര്‍ എന്ന റിക്രൂട്ടിങ് ഏജന്റിന്റെ ബ്ലോഗ് പത്രക്കാരന്‍ രാജി സി. ജേക്കബിന്റെ ബ്ലോഗില്‍ തട്ടിപ്പുകാരെ വെള്ള പൂശാന്‍ വാര്‍ത്ത വരുത്തുക എന്ന ലക്ഷ്യത്തോടെ കഥ മെനയുകയായിരുന്നു .അതിനായി ഇന്നസെന്റ് ,സജി റെജി എന്നിവരെ പോലെ നേഴ്‌സുമാരെ അയര്‍ലണ്ടിലേക്ക് ലക്ഷങ്ങള്‍ വാങ്ങി കൊണ്ടുവരുന്ന അനില്‍ ആന്റണി മൈക്ക എന്ന ഇന്ത്യന്‍ അസോസിയേഷനിലെ ലിനോ വര്‍ഗ്ഗീസ്, പ്രദീപ് എന്നിവരെ കൂട്ടി നേഴ്സുമാരായ കുട്ടികളെ പോയി കണ്ട് എന്നും അവര്‍ക്ക് യാതൊരു കുഴപ്പം ഇല്ലാ എന്നും സ്ഥിരമായി കാശ് വാങ്ങി പരസ്യ വാര്‍ത്ത എഴുതുന്ന പാത്രത്തില്‍ വാര്‍ത്ത ആക്കുകയായിരുന്നു.മറ്റൊരു റിക്രൂട്ടിങ് ഏജന്‍സിയില്‍ നിന്നും ഇതേ ബ്ലോഗ് പത്രക്കാരന്‍ ഒരു വാര്‍ത്തക്ക്  ഒന്നര ലക്ഷത്തോള രൂപ  വാങ്ങി പെയ്ഡ് വാര്‍ത്ത എഴുതിയിരുന്നു .

ക്രൈംബ്രാഞ്ച് അന്വേഷത്തിനുത്തരവിട്ട പരാതിയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍:

കേരളത്തില്‍ നിന്നും നിരവധി നേഴ്സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് രേഖകള്‍ ഉണ്ടാക്കി നല്കി വിദേശത്തേക്ക് കടത്തി. ഒരു വ്യാജ ഐ.ഇ.എല്‍.ടി.എസിനു 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് നേഴ്സുമാരില്‍ നിന്നും വാങ്ങിച്ചത്. ഇവരില്‍ നിരവധി പേര്‍ പിടിക്കപ്പെട്ടു. ചിലര്‍ ജോലിക്ക് ചെന്നതിന്റെ അടുത്ത ദിവസം തന്നെ പോലീസ് പിടിയിലായ സംഭവം ഉണ്ടായി. നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങി. എല്ലാം രഹസ്യമായി. തട്ടിപ്പിനു കൂട്ടു നിന്നതിനാല്‍ 30 ലക്ഷവും യാത്രാ കൂലിയും ഒക്കെ പോയ നേഴ്സുമാരും കുടുംബവും എല്ലാം രഹസ്യമാക്കി വയ്ക്കും. ഇത് വീണ്ടും വീണ്ടും റിക്രൂട്ടിങ്ങ് ഏജന്‍സിക്ക് തട്ടിപ്പിനായി കളമൊരുക്കി. ഒലിവര്‍ പ്ളേസ്മെന്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കുന്നു. ദുബൈയില്‍ വരെ കൊണ്ടുപോയി നേഴ്സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് എടുപ്പിച്ചിട്ടുണ്ട്. അവിടെ വ്യാജ സര്‍ട്ടിഫികറ്റ് കൊടുക്കന്ന മാഫിയയുമായി അടുത്ത ബന്ധമാണ് കേരലത്തിലേ റിക്രൂട്ടിങ്ങ് കമ്പിനിക്കുള്ളത്.ജനുവരി പതിനാലിനും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റില്‍ പിടിക്കപ്പെട്ട ഒരു നേഴ്സ് അയര്‍ലന്റിലെ ലൂക്കനില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചയയ്ച്ചിരുന്നു .അവരും വന്നത് ഒലിവര്‍ പ്ളേസ്മെന്റ് വഴി എന്നായിരുന്നു .

കിടപ്പാടവും, ആഭരണവും, കെട്ടുമാലയടക്കം പണയം വയ്ച്ചാണ് നൂറുകണക്കിനു പേര്‍ ഏജന്റുമാര്‍ക്ക് പണം നല്കിയത്. ഫ്രീയായി ലഭിക്കേണ്ട റിക്രൂട്ട്മെന്റിന്റെ ഇടയില്‍ നിന്ന് ഇവര്‍ 5-10 ലക്ഷം വരെ കോഴ വാങ്ങിക്കാന്‍ തുടങ്ങി. ഇവര്‍ക്ക് നോര്‍ക്കയുടേയും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റേയും അനുമതി ഇല്ല. അയര്‍ലന്റിലെ അധികൃതരേ പറ്റിക്കാന്‍ ഹെഡ് ഓഫീസ് കേരളത്തിലും, നാട്ടിലേ അധികൃതരേ പറ്റിക്കാന്‍ ഹെഡ് ഓഫീസ് അയര്‍ലന്റിലും എന്നു കള്ളം പറയും. അങ്ങിയ മലയാളി പ്രവാസികളായ ഏതാനും പേര്‍ പ്രവാസ ജീവിതത്തിനായി എത്തുന്നവരേ കൊള്ളയടിച്ചു. കേരളത്തിലേ റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ ആസ്തികള്‍ നൂറുകണക്കിന് കോടിയാണ്. ഭൂമി, തോട്ടം, ഫ്ളാറ്റുകള്‍, ഷോപ്പിങ്ങ് കോമ്പ്ളക്സ്, വാഗമണില്‍ നിയമ വിരുദ്ധമായി പണിയുന്ന കോടികളുടെ റിസോട്ട്..എന്നിങ്ങനേ പോകുന്നു കുന്നു കൂടുന്ന സമ്പത്ത്..nursing scam4

1,2 പ്രതികളായ ഇന്നസന്റ് കുഴിപ്പള്ളില്‍ സജി പോള്‍ എന്നിവരാണ് വിവാദമായ ഒലിവര്‍ പ്ളേസ്മെന്റ് എന്ന റിക്രൂട്ടിങ്ങ് കമ്പ്നിയുടെ അയര്‍ലന്റിലേ കാര്യങ്ങള്‍ നോക്കുന്നത്.3 പ്രതി റെജി പ്രോത്താസീസ് ഏറ്റുമാനൂരിലേ ഇവരുടെ ഓഫീസില്‍ ഇരുന്ന് നേഴ്സുമാരില്‍ നിന്നും പണം വാങ്ങിച്ച് കാര്യങ്ങള്‍ ചെയ്യുന്നു.ഇതില്‍ ഇന്നസന്റ് എന്നയാളാണ് സൂത്രധാരന്‍. ഇയാള്‍ അയര്‍ലന്റില്‍ താലഗട്ട് ഹോസ്പിറ്റലില്‍ മെയില്‍ നേഴ്സാണ്. വ്യാജ രേഖ നിര്‍മ്മാണം, മനുഷ്യ കടത്ത്, വിദേശ ജോലി തട്ടിപ്പ് എന്നി കുറ്റകൃത്യങ്ങളാണ് പ്രതികള്‍ നടത്തിയത്.പ്രതികള്‍ക്ക് കണക്കില്‍ കവിഞ്ഞ സ്വത്ത് കേരളത്തില്‍ ഉണ്ട്.nurse1

അതേസമയം തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വന്‍ ഗൂഡാലോചന നടത്തിയെന്നും തെളിവുകള്‍ പുറത്തുവന്നു .അതില്‍ പ്രധാനികള്‍ അയര്‍ലന്റിലെ 2 ബ്ലോഗ് എഴുത്തുകാരും ഇപ്പോള്‍ നേഴ്‌സുമാര്‍ ജോലിക്കായി എത്തിയിരിക്കുന്ന ലീമെറിക്കിലെ ഒരു ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നും പറയപ്പെടുന്നവരുമാണ് .അയര്‍ലന്റിലെ ബ്ലോഗ് പത്രത്തിന്റെ ഉടമ റജി .സി.ജേക്കബ് പ്രതികളുടെ പരസ്യം ഇട്ടത് നേഴ്‌സിങ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു . പെയ്ഡ് വാര്‍ത്ത എഴുതിയിരിക്കുന്നു .മൈക്ക എന്ന ഇന്ത്യന്‍ അസോസിയേഷനിലെ അനില്‍, ലിനോ വര്‍ഗ്ഗീസ്, പ്രദീപ് രാമനാഥ് എന്നിവര്‍ 4 നേഴ്‌സുമാരായ കുട്ടികളെ കണ്ട് എന്നും അവര്‍ക്ക് ജോലി, പേപ്പറുകള്‍ എല്ലാം ശരിയായി എന്നും റജി സി.ജേക്കബിന്റെ പാത്രത്തില്‍ പെയ്ഡ് വാര്‍ത്ത എഴുതിപ്പിച്ചതും ഗൂഡാലോചനയുടെ ഭാഗമാണ് .കുട്ടികളെ ഭയപ്പെടുത്തി അവര്‍ക്ക് അനുകൂലമായ ഫെയ്‌സ് ബുക്ക് ലൈവ് നടത്താന്‍ ‘നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന അനിലും ഇന്നസെന്റും ബ്ലോഗ് പത്രക്കാരും ഗൂഡാലോചന നടത്തിയിരിക്കുന്നു .പോലീസ് അന്വോഷണത്തില്‍ ഇവരും പ്രതിപട്ടികയിലോ സാക്ഷികളായോ എത്തും .

റജിയും ഇന്നസെന്റും സജി പോളും കൂടെ ലീമെറിക്കിലെ അനില്‍ ആന്റണിയും കഴിഞ്ഞ 10വര്‍ഷങ്ങളായി പല പേരുകളിലും മറ്റുമായി അയര്‍ലന്റിലേക്ക് നേഴ്സിങ്ങ് റിക്രൂട്ട്മെന്റ് നടത്തുകയും നിയമ വിരുദ്ധമായി നേഴ്സുമാരില്‍ നിന്നും വന്‍ തുക കൈക്കലാക്കുകയും ചെയ്തതായിട്ടാണ് പരാതിയും അന്വോഷണവും . അയര്‍ലന്റിലേ തൊഴിലുടമ റിക്രൂട്ട്മെന്റ് ചിലവുകള്‍ മുഴുവന്‍ ഇവര്‍ക്ക് നല്കുന്നത് വാങ്ങിയ ശേഷമാണ് ഫ്രീയായി നറ്റത്തേണ്ട റിക്രൂട്ട്മെന്റില്‍ 5യും 10ലക്ഷവും 15 ലക്ഷവും വരെ വാങ്ങിയിരിക്കുന്നത്. ഒലിവര്‍ റിക്രൂട്ടിങ്ങ് ഏജന്‍സിയും മറ്റ് 5ഓളം വിവിധ സ്ഥാപനങ്ങളും ചേര്‍ന്ന് 500 കോടി രൂപ മലയാളി നേഴ്സുമാരില്‍ നിന്നും സമാഹരിച്ച വന്‍ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും ഡി.ജി.പി ക്രൈംബ്രാഞ്ച അന്വേഷണത്തിന് ഉത്തരവിട്ട കുറിപ്പില്‍ നോട്ട് ചെയ്യുന്നു.

Top