ഉമ്മന്‍ ചാണ്ടിയും സരിതയെ വിളിക്കാറുണ്ടായിരുന്നു.തന്‍െറ ഫോണില്‍നിന്ന് ഉമ്മന്‍ ചാണ്ടി സരിതയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് സലിംരാജ്

കൊച്ചി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ മൊഴി. തന്റെ ഫോണിലൂടെയാണ് ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചതെന്ന് സലിംരാജ് പറഞ്ഞു .സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് സലിംരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൈവറ്റ് സെക്രട്ടറി ജിക്കുമോന്റെ ഫോണില്‍ വിളിച്ചും ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഡി ജി പി ഹേമചന്ദ്രനോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തന്നെ കുടുക്കാനാണ് ശ്രമം നടന്നതെന്നും സലിംരാജ് പറഞ്ഞു.സരിതയും താനും തമ്മിലെ 416 വിളികളില്‍ ഭൂരിഭാഗവും ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നു. ഉമ്മന്‍ ചാണ്ടി തിരക്കിലായതിനാല്‍ പലപ്പോഴും ഫോണ്‍ കൊടുക്കാന്‍ കഴിയാറില്ല. നിരവധി തവണ തന്‍െറ ഫോണുപയോഗിച്ച് അദ്ദേഹം സരിതയോട് സംസാരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടിരുന്ന ജിക്കുവിന്‍െറ ഫോണിലേക്കും സരിത വിളിക്കാറുണ്ടെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ്ഹൗസിലെ ലാന്‍ഡ് ഫോണില്‍നിന്ന് താന്‍ സരിതയുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പ് സരിത ക്ളിഫ്ഹൗസിലേക്ക് വിളിച്ചിരുന്നു. അപ്പോള്‍ ഫോണെടുത്തത് താനാണ്. ഒരു ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് സരിത ചോദിച്ചപ്പോള്‍ എഴുകോണ്‍ സി.ഐയുടെ നമ്പറാണെന്ന് അന്വേഷിച്ചശേഷം മറുപടിയും നല്‍കി. ക്ളിഫ് ഹൗസിലെ ഫോണ്‍ മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലെ പലരും ഉപയോഗിക്കാറുണ്ട്. ജിക്കുമോന്‍, ആര്‍.കെ. ബാലകൃഷ്ണന്‍ എന്നിവരും ഈ ഫോണില്‍നിന്ന് സരിതയെ വിളിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ക്ളിഫ്ഹൗസില്‍നിന്ന് സരിതക്ക് പോയ ഫോണ്‍വിളികള്‍ മുഴുവന്‍ തന്‍െറ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കാണികള്‍ക്കിടയില്‍ സരിതയെ കണ്ടിട്ടുണ്ട്. കടപ്ളാമറ്റത്തെ പരിപാടിയിലാണ് ആദ്യം കണ്ടത്. എന്നാല്‍, അന്ന് സരിത സ്റ്റേജിലേക്ക് കയറിയോ എന്നറിയില്ല. ഉമ്മന്‍ ചാണ്ടി സരിതയെ ഓഫിസിലോ ഒൗദ്യോഗിക വസതിയിലോ നേരില്‍ കണ്ടതായറിയില്ല. ഇരുവരും ഫോണില്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ളെന്നും സലിംരാജ് പറഞ്ഞു. കമീഷനില്‍ സരിത ഹാജരാക്കിയ സലിംരാജിന്‍െറ ഫോണ്‍ സംഭാഷണം സിറ്റിങ്ങിനിടെ കേള്‍പ്പിച്ചു. തനിക്കെതിരായ വകുപ്പുതല അന്വേഷണത്തിന്‍െറ ഭാഗമായി സരിതയെ വിസ്തരിക്കുന്നതിന് മുമ്പാണ് വിളിച്ചതെന്നും ശബ്ദരേഖയിലുള്ളത് തന്‍െറ ശബ്ദമാണെന്നും സലിംരാജ് സമ്മതിച്ചു. 2013 മേയ് 25ന് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ എറണാകുളം ഗെസ്റ്റ് ഹൗസില്‍ കാണുമ്പോള്‍ ഡ്യൂട്ടിയില്‍ താനുണ്ടായിരുന്നുവെന്നും ടീം സോളാറുമായി ബന്ധപ്പെട്ട് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് തന്നോട് സരിത അന്വേഷിച്ചുവെന്നും സലിംരാജ് മൊഴി നല്‍കി.

Top