നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന നടപടി;മന്ത്രി എങ്ങനെ അന്വേഷിക്കുമെന്ന് ചെന്നിത്തല…

കൊച്ചി:പി.കെ ശശി എം.എല്‍.എയുടെ ലൈംഗികാരോപണ വിവാദത്തില്‍ സി.പി.എം. നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന നടപടിയാണ് പി.കെ.ശശിക്കെതിരെയുള്ള സിപിഎം അന്വോഷണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു .സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ പി.കെ.ശശിക്കെതിരെ യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തും ,രമേശ് ചെന്നിത്തല ചോദിച്ചു.ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ നിയമ മന്ത്രി എ.കെ.ബാലനെയും പി.കെ.ശ്രീമതി എംപിയേയും ചുമതലപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലീസാണ്. ഇവിടെ പരാതി പൊലീസിന് കൈമാറാതെ മന്ത്രി തന്നെ അന്വേഷണം നടത്തുകയാണ്. ഇത് കേട്ടു കേഴ്‌വി ഇല്ലാത്ത കാര്യമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലന്‍ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതം.

ഓഗസ്റ്റ് 31 തന്നെ മന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏല്പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സിപിഎം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോള്‍ ഒന്നുകില്‍ മന്ത്രി ബാലനോ, അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം. ഓഗസ്റ്റ് 14 ന് തന്നെ പരാതി സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലീസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.chennithala1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം  പികെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയുടെ വിശദാംശം പുറത്ത് !.. എന്താണ് സംഭവിച്ചത് എന്ന് വനിതാ നേതാവ് പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. ആവര്‍ത്തിച്ച് ശല്യമുണ്ടായപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത് എന്നും പരാതിയില്‍ വ്യക്തമാകുന്നു.ശശിക്കെതിരായ യുവതിയുടെ പരാതിയുടെ വിശദാംശം ലഭിച്ചതായി പ്രമുഖ ചാനൽ റിപ്പോര്‍ട്ടറാണ് വാർത്ത പുറത്ത് വിട്ടത്.ഭീഷണിയും പ്രലോഭനവും വശീകരണവും ഉണ്ടായി.വഴങ്ങിയാലുള്ള ഗുണങ്ങളേക്കുറിച്ച് പറഞ്ഞു.

സിപിഐമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എന്നെ ശശി മണ്ണാര്‍കാട് പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്നുപറഞ്ഞാണ് വിളിപ്പിച്ചത്. രണ്ടുമൂന്നുതവണ ഇക്കാര്യം സംസാരിക്കാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോയി. എന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഞാന്‍ ഭംഗിയായി നിര്‍വഹിച്ചു.ഒരുദിവസം ഞാന്‍ ചെന്നപ്പോള്‍ വനിതാ വോളന്റിയര്‍മാര്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം എന്നെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. പണം വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നാല്‍ നിര്‍ബന്ധിച്ച് പണം നല്‍കാന്‍ ശശി ശ്രമിച്ചു.

തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. എനിക്ക് കടുത്ത മാനസിക വിഷമവും സമ്മര്‍ദ്ദവുമുണ്ടായി.അതിനടുത്ത ദിവസം വനിതാ നേതാക്കള്‍ക്കൊപ്പം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളിൽ നില്‍ക്കുമ്പോള്‍ ശശി അടുത്തെത്തി. എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷന്‍ ആണെന്ന് തോന്നുന്നു. അത് ഉടന്‍ മാറും ശശി പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല.

ശശിയില്‍ നിന്നും പരമാവധി ഞാന്‍ ഒഴിഞ്ഞുമാറി. ഞാന്‍ അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോടും ഇക്കാര്യം പറഞ്ഞു. പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ വിവാദമാക്കേണ്ട എന്ന് ചിലര്‍ ഉപദേശിച്ചു. ഇനി ഇങ്ങനെ ഉണ്ടാവുകയാണെങ്കില്‍ പാര്‍ട്ടിയില്‍ പരാതി നല്‍കി നടപടി എടുപ്പിക്കാം എന്ന് ഉറപ്പുനല്‍കി.പിന്നെ കുറച്ചുകാലത്തേക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം ശശി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താനാരംഭിച്ചു. ഭീഷണി, പ്രലോഭനം, വശീകരണം എന്നിവ ഉണ്ടായി. വഴങ്ങിയാലുള്ള ഗുണങ്ങളേക്കുറിച്ച് പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും എനിക്ക് ഭയമായി യുവതി പരാതിയില്‍ പറയുന്നു.

Top