വൈദികന്‍ അധ്യാപികയെ പള്ളിയുടെ പാഴ്‌സനേജില്‍ വച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ഭാര്യ നേരിട്ടു കണ്ടു !..ഭാര്യ തെളിവുകള്‍ എണ്ണി നിരത്തി’ വൈദികനെ പള്ളി പുറത്താക്കി”

ന്യുഡൽഹി :ഓര്‍ത്തോഡോക്സ് വൈദികന്‍ ഹിന്ദിക്കാരിയായ ഒരു അധ്യാപികയെ പള്ളിയുടെ പാഴ്‌സനേജില്‍ വച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ഭാര്യ കയ്യോടെ കണ്ടുപിടിച്ചു !..ഓര്‍ത്തഡോക്‌സ് സഭയിലെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ ഫാ. അഭിലാഷ് ടി. ഐസക്കിനെയാണ് ഭാര്യ പൊക്കിയത് .തുട്ടർന്നു തെളിവുകൾ നിരത്തി സഭാനേതൃത്വത്തിനു പരാതി കൊടുത്തു .തെളിവുകളായി ഭാര്യ 15 സിംകാര്‍ഡുകള്‍ അന്വേഷണ കമ്മീഷനെ ഏല്‍പ്പിച്ചു .തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്ന് നീക്കി. ഇനി അഭിലാഷിന് വൈദികവൃത്തിയിലേര്‍പ്പെടാന്‍ അവകാശമില്ല. ഹിന്ദിക്കാരിയായ ഒരു അധ്യാപികയെ പള്ളിയുടെ പാഴ്‌സനേജില്‍ വച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ഭാര്യ നേരിട്ടു കണ്ടതോടെയാണ്കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചത്. കുമ്പസാര പീഡനത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള വൈദികന്‍ പ്രതിയായതിനു പിന്നാലെയാണ് മറ്റൊരാള്‍ കൂടി സമാനമായി നടപടി നേരിട്ടത്. പൊതുയോഗം വിളിച്ചാണ് വൈദികനെ പള്ളിയില്‍ നിന്നും പുറത്താക്കിയ വിവരം അറിയിച്ചത്. വൈദികവൃത്തിക്ക് അനുയോഗ്യനായ ആളല്ല അഭിലാഷെന്നതിന് തെളിവുകള്‍ നല്‍കിയത് ഭാര്യ തന്നെയാണ്. സ്ത്രീകളുമായി ബന്ധപ്പെട്ടാണ് തെളിവുകളില്‍ ഏറെയും.

രഹസ്യമായി ഇയാള്‍ 15 സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു എന്നത് ഏറെ ഞെട്ടലോടെയാണ് അന്വേഷണ കമ്മീഷന്‍ തിരിച്ചറിഞ്ഞത്. ദില്‍ഷാദ് ഗാര്‍ഡന്‍ ചര്‍ച്ചില്‍ നിന്നും ഇത് രണ്ടാം തവണയാണ് വൈദികനെ പുറത്താക്കുന്നത്. സജി യോഹന്നാന്‍, ഷാനി എന്നീ വൈദികര്‍ ഒത്തുതീര്‍പ്പിനു നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ബിഷപ്പ് നേരിട്ടു വന്നതിനു ശേഷം നടപടി എടുക്കാമെന്ന അഭിപ്രായത്തേയും ഇടവകാംഗങ്ങള്‍ സ്വീകരിച്ചില്ല. പള്ളിയില്‍ കയറിയാല്‍ കൈകാര്യം ചെയ്യും എന്ന നിലയ്ക്കാണ് ഇടവകാംഗങ്ങള്‍ നിലപാടെടുത്തത്. രഹസ്യമായി ഉപയോഗിച്ചിരുന്ന 15 സിംകാര്‍ഡുകള്‍ കണ്ടെത്തിയ ഭാര്യ തന്നെയാണ് പള്ളിയില്‍ നിന്നും വൈദികനെ പുറത്താക്കണമെന്ന ആവശ്യം സഭയ്ക്കു മുന്നില്‍ ഉന്നയിച്ചത്. വൈദികരായ ഷാജി മാത്യു, ഷിജു ജോര്‍ജ്ജ്, ജോണ്‍സണ്‍ ഐപ്പ് എന്നിവരായിരുന്നു അന്വേഷണകമ്മീഷന്‍ അംഗങ്ങള്‍.DELHI PRIEST OUT

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താക്കന്മാരില്ലാത്ത സമയങ്ങളില്‍ ചില വീടുകളില്‍ ചെന്ന് സമയം ചെലവഴിക്കുകയും ദൈവശശ്രൂഷയെന്ന പേരില്‍ തമ്പടിക്കുകയും ചെയ്യുന്നു എന്ന പരാതി മുന്‍പും ഉയര്‍ന്നിരുന്നു. വൈദികനെ ഈയാഴ്ച കുര്‍ബ്ബാന ചൊല്ലിച്ചില്ല. പാഴ്‌സനേജില്‍ നിന്നും ഇറക്കി വിട്ടു. ഇതോടെ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ ഡല്‍ഹിയില്‍ നിന്നു മാത്രം സ്ത്രീവിരുദ്ധതയുടെ പേരില്‍ പുറത്താക്കപ്പെട്ടു. സംഭവത്തെ കുറിച്ച് വിശദീകരണം ചോദിക്കാന്‍ ഫാ. അഭിലാഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകളായി ബിസി ടോണാണ് ലഭിക്കുന്നത് എന്നും നാരദ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു . കുമ്പസാരപീഡനം ഉള്‍പ്പടെയുള്ള സംഭവങ്ങളില്‍ പൊലീസ് അഭിലാഷിനെയും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നു വ്യക്തമാകുന്നതാണ് കാര്യങ്ങള്‍.

Top