കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

വാഷിംഗ്ടണ്‍: കുമ്പസാരം കേട്ടതിനുശേഷം ഭീക്ഷണിപ്പെടുത്തി യുവതിയെ ബലാൽസംഗം ചെയ്തത് കേരളത്തിലെ നാല് വൈദികർ ആയിരുന്നു .അവർ പിടിയിലാവുകയും ചെയ്തു .കത്തോലിക്കാ സഭയിൽ വൈദികരുടെ പീഡനം വർദ്ധിച്ചുവരികയാണ് .കുമ്പസാരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്ന കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരായ വിചാരണ ആരംഭിച്ചു. വൈദികന്‍ കുമ്പാസാരത്തിനിടെ തന്റെ കാല്‍മുട്ടുകളിലും തുടയിലും സ്പര്‍ശിച്ചുവെന്നും തുടര്‍ച്ചയായി തലോടിയെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. വാഷിംഗ്ടണ്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ അസിസ്റ്റ് പാസ്റ്റര്‍ ആയിരുന്ന റവ. ഉര്‍ബാനോ വാസ്‌ക്യുസിനെതിരെയാണ് സ്ത്രീകള്‍ പരാതി നല്‍കിയത്. കപ്പൂച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ റവ.ഉര്‍ബാനോ വാസ്‌ക്യൂസ് 2014ലാണ് വൈദിക പട്ടം സ്വീകരിച്ചത്. 2015ലെ വസന്തകാലത്താണ് പെണ്‍കുട്ടി വൈദികന്റെ പക്കല്‍ കുമ്പസാരത്തിനെത്തിയത്. അവളുടെ 14ാം ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്.

കുമ്പസാരക്കൂട് ഒഴിവാക്കി വൈദികന്‍ പെണ്‍കുട്ടിയെ തനിക്ക് അഭിമുഖമായി ഒരു കസേരയില്‍ ഇരുത്തിയാണ് കുമ്പസാരിപ്പിച്ചത്. കുമ്പസാരത്തിനിടെ അദ്ദേഹം കൈകള്‍ തന്റെ കാല്‍മുട്ടിന്മേലും തുടയുടെ അടിഭാഗത്തും വച്ചു. കൈകള്‍ കൊണ്ട് തലോടിയെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. എങ്ങനെയാണ് നിങ്ങള്‍ ഇതിനോട് പ്രതികരിച്ചതെന്നായിരുന്നു പ്രോസിക്യുട്ടര്‍ മാറ്റ് വില്യംസ് പെണ്‍കുട്ടിയോട് ചോദിച്ച അടുത്ത ചോദ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് ഒന്നും ശബ്ദിക്കാന്‍ കഴിഞ്ഞില്ല. പ്രതിരോധിക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ല. ആദ്യം ഇക്കാര്യം ആരോടെങ്കിലും പറഞ്ഞ് ആ വൈദികനെ പ്രശ്‌നത്തിലാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. സാഹചര്യം താന്‍ തെറ്റിദ്ധരിച്ചതാണോ എന്നായിരുന്നു ആദ്യ സംശയം. കാരണം അദ്ദേഹം ഒരു വൈദികനാണ്. ഒരു വൈദികനില്‍ നിന്ന് അത്തരമൊരു പെരുമാറ്റം താന്‍ പ്രതീക്ഷിച്ചിരുന്നില്ല- പെണ്‍കുട്ടി പറയുന്നു. നിലവില്‍ 18 വയസ്സുണ്ട് ഇവര്‍ക്ക്.

വൈദികനില്‍ നിന്നും അസ്വഭാവികമായ പെരുമാറ്റമുണ്ടായതായി 20കാരിയാണ് പരാതി നല്‍കിയ മറ്റൊരാള്‍. 16 വയസ്സുള്ളപ്പോഴാണ് വൈദികനില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. വൈദികന്‍ തന്റെ ചുണ്ടുകളില്‍ ചുംബിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 12 വയസ്സുകാരിയാണ് പരാതിയുമായി എത്തിയ മൂന്നാമത്തെയാള്‍. തനിക്ക് ഒമ്പതും പത്തും വയസ്സുള്ളപ്പോള്‍ പല മാസങ്ങളില്‍ വൈദികനില്‍ നിന്ന് ദുരനുഭവമുണ്ടായി. കുമ്പസാരിക്കാനെത്തിയ തന്റെ ചുണ്ടുകളില്‍ പല തവണ വൈദികന്‍ ചുംബിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം തലോടിയെന്നും പെണ്‍കുട്ടി വിചാരണക്കോടതിയില്‍ പറഞ്ഞു.

പള്ളിയിലെ യുവജന സംഘടനയുടെ ഫണ്ട്‌റൈസിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശേഷം മുറിയില്‍ വിശ്രമിക്കുകയായിരുന്നു താനെന്ന് ആദ്യം മൊഴി നല്‍കിയ 14കാരി കോടതി മുറിയില്‍ പറഞ്ഞു. ഈ സമയം തന്റെ സെല്‍ഫോണില്‍ വീഡിയോ കാണുകയായിരുന്നു. സ്ട്രാപ്പുകളുള്ള ടോപ്പാണ് ധരിച്ചിരുന്നത്. തന്റെ അടുക്കലെത്തിയ വൈദികന്‍ തന്റെ ചുമലില്‍ കൈവച്ചു. പിന്നീട് തന്റെ ബ്രായുടെ ഉള്ളിലേക്ക് കൈകടത്തി. അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റാന്‍ താന്‍ ശ്രമിച്ചു. കസേരയില്‍ നിന്ന് എഴുന്നേറ്റുമാറാനും ശ്രമിച്ചു. ആദ്യം കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തെ തവണ താന്‍ എഴുന്നേറ്റു മാറി.

അദ്ദേഹം നിങ്ങളുടെ ചര്‍മ്മത്തില്‍ സ്പര്‍ശിച്ചോ എന്നായിരുന്നു പ്രോസിക്യൂഷന്റെ അടുത്ത ചോദ്യം. അതെ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എത്രസമയം ഇത് നീണ്ടുനിന്നു. രണ്ടു മിനിറ്റോളമെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് എന്തുതോന്നിയെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് താന്‍ ശരിക്കും ഞെട്ടിപ്പോയി, അമ്പരന്നുപോയ തനിക്ക് എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലായില്ല- അവര്‍ പറഞ്ഞു.പിന്നെ എന്തു ചെയ്തു നിങ്ങള്‍? പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. താന്‍ ശുചിമുറിയില്‍ പോയി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ഒരു സുഹൃത്തിനെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. പിന്നീട് കുറച്ചുസമയം പൊട്ടിക്കരഞ്ഞുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വൈദികന്റെ വിചാരണ കോടതിയില്‍ തുടരുകയാണ് .

Top